യുക്രൈയിന് വേണ്ടി ഇറ്റാലിയൻ കാരിത്താസ് സംഘടന അഞ്ചുകോടി രൂപകൂടി നൽകി

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുദ്ധ ഭൂമിയായി മാറിയ യുക്രൈനിലെ ജനങ്ങളെ സഹായിക്കുവാൻ ഇറ്റാലിയൻ കാരിത്താസ് സംഘടന വീണ്ടും രംഗത്ത്.

യുക്രൈയിന് വേണ്ടി ഇറ്റാലിയൻ കാരിത്താസ് സംഘടന സമാഹരിച്ച അഞ്ചുകോടി രൂപ വീണ്ടും നൽകിയാണ് യുക്രൈനോടുള്ള ഐക്യദാർഢ്യം ഇറ്റാലി യൻ കാരിത്താസ് പ്രകടിപ്പിച്ചത്.

ഇറ്റലിയിലെ കാലിയരി അതിരൂപതാധ്യക്ഷനും ഇറ്റാലിയൻ ബിഷപ്‌സ് കോൺഫെറെൻസിന്റെ ഉപാധ്യക്ഷനുമായ അഭിവന്ദ്യ ജ്യുസേപ്പേ ബത്തൂരി കഴിഞ്ഞ ദിവസങ്ങളിൽ ലെയോപൊളിയിൽ എത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം ഇറ്റാലിയൻ കാരിത്താസ് സംഘടനയുടെ ഡയറക്ടർ അഭിവന്ദ്യ മാർക്കോ പഞ്ഞിയെല്ലോ, ഇറ്റാലിയൻ തൊഴിലാളികൾക്കുവേണ്ടിയുള്ള ക്രൈസ്തവ അസോസിയേഷനുകളുടെ പ്രസിഡന്റ് എമിലിയാനോ മാൻഫ്രഡോണിയ എന്നിവരും ചേർന്നാണ് ലെയോപൊളിയുടെ മെത്രാൻ അഭിവന്ദ്യ മിയെചിസ്ലാവ് മോക്ഷേസ്കിക്ക് തുക കൈമാറിയത്.

പരിക്കുകളേറ്റ് ആശുപത്രികളിൽ ദിനംപ്രതിയെത്തുന്ന ആളുകൾക്കും, അനാഥരായ കുട്ടികളെ സ്വീകരിക്കാനായി തങ്ങൾക്ക് ലഭിച്ച ഈ സഹായത്തിന് കാരിത്താസ് ഇറ്റലിയുടെ അധികാരികളോടും, ഇറ്റലിയിലെ കത്തോലിക്കാ സഭയോടും താൻ നന്ദിയുള്ളവനാണെന്ന് ബിഷപ്പ് മിയെചിസ്ലാവ് മോക്ഷേസ്കി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group