ശാന്തമാകാതെ മണിപ്പൂർ; 22കാരന്‍ വെടിയേറ്റു മരിച്ചു

മണിപ്പൂർ വീണ്ടുo സംഘർഷഭരിതമാകുന്നു. സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം നടന്നത് സംഘർഷത്തിൽ 22 വയസ്സുള്ള യുവാവ് വെടിയേറ്റ് മരിച്ചു.

കാമൻലോക്കില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്.

സമാധാനശ്രമങ്ങള്‍ക്കായി മണിപ്പൂര്‍ ഗവര്‍ണര്‍ ചുരാചന്ദ്പൂരില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് വീണ്ടും ആക്രമണമുണ്ടായത്. ചുരാചന്ദ്പൂരില്‍ കുക്കി വിഭാഗത്തിലെ യുവാവാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്തത് മെയ്തികളെന്നാണ് ആരോപണം.

കരസേനയും അസം റൈഫിള്‍സും സംഭവസ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ട്. ഗവര്‍ണറുടെ അധ്യക്ഷതയില്‍ പ്രത്യേക സംഘത്തെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ഗവര്‍ണര്‍ അനുസൂയ യൂകെയും മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതി മെയ്‌തി-കുക്കി വിഭാഗങ്ങളിലെ വിവിധ സംഘടനകളുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് വീണ്ടും സംഘര്‍ഷം തുടരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group