വയനാട്ടിലെ പുതുശേരി വെള്ളാരംകുന്നിൽ കടുവയുടെ ആക്രമണത്തിൽ കർഷകനായ പള്ളിപ്പുറം തോമസ് കൊല്ലപ്പെട്ടതിൽ സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരികൂടിയായ താമരശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. ഇൻഫാം ദേശീയ ജനറൽ ബോഡി യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയോരമേഖലയുടെ വിവിധ പ്രദേശങ്ങളിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം വർധിച്ചുവരുന്നു. മാസങ്ങളായി വിവിധ സ്ഥലങ്ങളിൽ കടുവയെ കണ്ടിട്ടും ഒരു ജീവൻകൂടി പൊലിഞ്ഞപ്പോഴാണു വനംവകുപ്പ് നടപടികളിലേക്കു നീങ്ങുന്നത്. വയനാട്ടിൽ മാത്രം 30ഓളം കർഷകരാണ് വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. കടുവയുടെ സാന്നിധ്യം മൂലം വിവിധ പ്രദേശങ്ങളിൽ ജനജീവിതം നിശ്ചലമായിരിക്കുകയാണ് -ബിഷപ് ചൂണ്ടിക്കാട്ടി.വർഷങ്ങളായി കൃഷിനാശവും സാമ്പത്തികത്തകർച്ചയും നേരിടുന്ന കർഷകരുടെ സ്ഥിതി ദയനീയമാണെന്നും ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സമൂഹം പ്രതികരിക്കാൻ തയാറാകണമെന്നും ഇൻഫാം ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ ആവശ്യപ്പെട്ടു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group