കെനിയയിൽ നടന്ന തീവ്രവാദ ആക്രമണങ്ങളിൽ നിരവധി ക്രൈസ്തവർ കൊല്ലപ്പെട്ടു

കെനിയയിലെ ക്രിസ്ത്യൻ ഗ്രാമമായ ഹിന്ദിയിലെ ബോബോയിൽ അൽ- ഷബാബിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു കർഷകൻ കൊല്ലപ്പെട്ടു. കൂടാതെ തീവ്രവാദികൾ ലാമു കൗണ്ടിയിലെ മിലിഹോയ് പ്രദേശത്തെ റോഡ് ഗതാഗതം തടസപ്പെടുത്തുകയും രണ്ട് യാത്രക്കാരെ വെടിവെച്ച് കൊല്ലുകയും നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതായാണ് റിപ്പോർട്ട്.

ലാമു വെസ്റ്റ് ഡെപ്യൂട്ടി കൗണ്ടി കമ്മീഷണർ ഗബ്രിയേൽ കിയോണി ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ മാത്രമാണ് മരിച്ചതെന്നും രണ്ട് പേർക്ക് നിസാര പരിക്കേറ്റതായും ഗബ്രിയേൽ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ തീവ്രവാദികളെ പിന്തുടർന്നെങ്കിലും അവരെ പിടികൂടാനായില്ല. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയ ശേഷം ലാമു വഴി പോയ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിച്ചു. ഹിന്ദിയിലേക്കും മൊകോവേയിലേക്കുമുള്ള ചില യാത്രക്കാരെ കൂടുതൽ ആക്രമണങ്ങളെ ഭയന്ന് എംപെകെറ്റോണി വഴി വഴിതിരിച്ചു വിടുകയായിരുന്നു.
അൽ- ഷബാബ് തീവ്രവാദികൾ കെനിയയിലേക്ക് കടന്ന് മുസ്ലീങ്ങളെ കണ്ടെത്തുന്നതിനായി ആളുകളെ ഷഹാദ ചൊല്ലാൻ പ്രേരിപ്പിച്ചതായി ഗ്രാമവാസികൾ വെളിപ്പെടുത്തുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group