പാക്കിസ്ഥാനിൽ വീണ്ടും പത്തു വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിനിരയാക്കി

പാക്കിസ്ഥാനിൽ പത്തു വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി ഇസ്ലാം മതം സ്വീകരിപ്പിച്ചു. തങ്ങളുടെ മകളെ ലൈംഗിക മനുഷ്യക്കടത്തുകാർക്ക് വിൽക്കുമെന്ന ഭയപ്പാടിലാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.

പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലെ ചക്ക് 233-ആർബി ഇഖ്ലാഖ് ടൗണിലെ വീട്ടിൽ നിന്ന് ലൈബ സുഹൈൽ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. തീവ്ര ഇസ്ലാമിസ്റ്റായ ഷൗക്കത്ത് ഷായുടെ നിർദ്ദേശപ്രകാരമാണ് സംഭവം. മോർണിംഗ് സ്റ്റാർ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തട്ടിക്കൊണ്ടുപോയവർക്കെതിരെ കേസെടുക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതായി പെൺകുട്ടിയുടെ പിതാവ്, സുഹൈൽ മസിഹ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group