കർദ്ദിനാൾ സമിതിയുടെ ത്രിദിന സമ്മേളനം വത്തിക്കാനിൽ നടന്നു

സഭാഭരണത്തിലും റോമൻകൂരിയാ നവീകരണത്തിലും പാപ്പായെ സഹായിക്കുന്നതിനുള്ള കർദ്ദിനാൾ സമിതിയുടെ യോഗം വത്തിക്കാനിൽ നടന്നു.21-ന് ആരംഭിച്ച യോഗം 23നാണ് സമാപിച്ചത്.

മാർപാപ്പായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ത്രിദിന സമ്മേളനത്തെക്കുറിച്ചുള്ള വിവരങ്ങൾ പരിശുദ്ധസിംഹാസനത്തിന്റെ വാർത്താവിതരണ കാര്യാലയമാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.

കർദ്ദിനാളന്മാർ അവരവരുടെ പ്രദേശത്ത് നിലവിലുള്ള സാമൂഹ്യ,രാഷ്ട്രീയ,സഭാപരങ്ങളായ അവസ്ഥകൾ വിവരിക്കുകയും സഭയുടെ സിനഡാത്മകതയെക്കുറിച്ച് (സിനൊഡാലിറ്റി) വിചിന്തനം ചെയ്യുകയും ചെയ്തു.

സഭയിൽ നടന്നുവരുന്ന സിനഡ് സഭയുടെ കൂട്ടായ്മയ്ക്ക് പ്രാധാന്യം നൽകിയിരിക്കുന്ന പശ്ചാത്തലത്തിൽ സഭയുടെ സ്വത്വത്തിന്റെ ഹൃദയഭാഗത്ത് ശ്രവണത്തിന്റെയും വിവേചനബുദ്ധിയുടെയും ഒരു പ്രക്രിയയാണ് സഭയിൽ സിനഡാത്മകതയെന്ന ആശയം, ഇത് വൈദികരിലും അല്മായരിലും നിന്നാവശ്യപ്പെടുന്ന അനിവാര്യമായ പരിവർത്തനം, പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്ര സേവനം, രാഷ്ട്രീയ സഭാപരങ്ങളായ ചുറ്റുപാടുകളിൽ അപ്പൊസ്തോലിക് നുൺഷ്യൊമാരുടെ പങ്കും പ്രവർത്തനങ്ങളും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

ദൈവശാസ്ത്രജ്ഞയായ സിസ്റ്റർ ലിൻറെ പോച്ചെർ എഫ് എം എ (Linda Pocher, F.M.A) സഭയിൽ സ്ത്രീകളുടെ പങ്കിനെയും മരിയൻ സിദ്ധാന്തത്തെയും അധികരിച്ചു നടത്തിയ പ്രഭാഷണം ഈ യോഗം വിശകലനം ചെയ്തു.

അടുത്ത സമ്മേളനം ഇക്കൊല്ലം ഏപ്രിൽ മാസത്തിൽ നടത്താനും സമിതി തീരുമാനിച്ചു.

ബോംബെ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉൾപ്പടെ 9 കർദ്ദിനാൾമാരെ ചേർത്തുകൊണ്ട് 2013 സെപ്റ്റംബർ 28-ന് ഫ്രാൻസിസ് പാപ്പാ രൂപം നൽകിയതാണ് ഈ കർദ്ദിനാൾ സമിതി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group