കോവിഡ് മഹാമാരിയെ തുടർന്ന് മരണമടഞ്ഞ കന്യാസ്ത്രീകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകില്ല.
ഇവരുടെ കോൺഗ്രിഗേഷൻ സുപ്പീരിയർമാർ അപേക്ഷ നല്കി പലവട്ടം ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും മാസങ്ങളോളം കാത്തിരുന്നിട്ടും സാങ്കേതിക കാരണങ്ങള്‍ നിരത്തി നഷ്ടപരിഹാരം നിഷേധിക്കുകയാണ്.
കോവിഡ് മൂലം മരിച്ച സന്യാസിനിമാര്‍ക്കായി നഷ്ടപരിഹാരത്തുകയ്ക്ക് അപേക്ഷ നല്‍കുന്നത്, അവരുടെ രക്ഷകര്‍ത്താവ് എന്ന നിലയില്‍ ബന്ധപ്പെട്ട സന്യാസ സമൂഹത്തിന്റെ സുപ്പീരിയറാണ്.
സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട് (എസ്ഡി) കോണ്‍ഗ്രിഗേഷനിലെ ഒരു പ്രോവിന്സില് മാത്രം കോവിഡ് ബാധിച്ചു മരിച്ച നാലു സന്യാസിനിമാരില്‍ ആര്‍ക്കും നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ നല്‍കിയില്ല. സുപ്പീരിയര്‍ അപേക്ഷ നല്കി നാലു മാസം കഴിഞ്ഞപ്പോഴാണ്, സന്യസ്തരുടെ കോവിഡ് മരണത്തിനു നഷ്ടപരിഹാരത്തുക ഇല്ലെന്ന സര്‍ക്കാര്‍ അറിയിപ്പ് കളക്ടറേറ്റില്‍നിന്ന് കഴിഞ്ഞ ദിവസം ഇവര്‍ക്ക് മറുപടിയായി ലഭിച്ചത്. അപേക്ഷ നല്കുന്ന ഘട്ടങ്ങളിലൊന്നും സന്യാസിനിമാര്‍ക്ക് നഷ്ടപരിഹാരമില്ലെന്നു പറഞ്ഞിട്ടില്ലെന്നു സിസ്റ്റര്‍ കിരണ്‍ എസ്ഡി പറഞ്ഞു.
കോവിഡില്‍ മരിച്ചയാളുടെ നിയമപരമായ അനന്തരാവകാശിക്കാണ് നഷ്ടപരിഹാരത്തുക നല്‍കുന്നതെന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ വാദം. എന്നാൽ സന്യാസിമാരെ സംബന്ധിച്ച് അവരുടെ പൂര്‍ണ്ണ ചുമതല അവര്‍ അംഗമായ കോണ്‍ഗ്രിഗേഷനാണ്.
സന്യസ്തരുടെ ഉപരിപഠനത്തിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോണ്ഗ്രിഗേഷന് സുപ്പീരിയര്‍മാരാണ് രക്ഷകര്‍ത്താവ് എന്ന നിലയില്‍ രേഖകളില്‍ ഒപ്പുവയ്ക്കുന്നത്. മരിച്ച സന്യസ്തരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും കൈപ്പറ്റുന്നതും സുപ്പീരിയര്‍മാരാണ്. അതെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങള്‍ അംഗീകരിക്കുമ്പോഴാണ്, കോവിഡില്‍ മരിച്ച സന്യസ്തരുടെ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിലുള്ള അവഗണന.
രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ച ഏതൊരാളുടെയും കുടുംബത്തിനു 50,000 രൂപ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ബിപിഎല്‍ വിഭാഗത്തിലെ മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരത്തുകയ്ക്കു പുറമേ മൂന്നു വര്‍ഷത്തേക്ക് പ്രതിമാസം 5,000 രൂപ വീതം പെന്‍ഷനും ലഭിക്കും. കോവിഡ് ബാധിച്ചു മരിച്ചവരുടെ പേരിലുള്ള നഷ്ടപരിഹാരം സമയം പാഴാക്കാതെ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group