വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണസംഖ്യ 105 ആയി ഉയർന്നു. നിരവധിപ്പേരെ കാണാതായി. പ്രദേശത്ത് നിരവധി വീടുകൾ ഇപ്പോഴും മണ്ണിനടിയിലാണ്.
ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻപോലും കഴിയാത്ത അവസ്ഥയാണ് രക്ഷപ്രവർത്തനം കൂടുതൽ ദുർഘടം ആക്കുന്നത്.
പാലം തകർന്നതിനാൽ മുണ്ടക്കൈ ടൗണിലെ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. കുട്ടികളടക്കം 105 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു.
ചൂരൽമലയിൽ പുഴ ഗതിമാറിയാണ് ഒഴുകുന്നത്. നിരവധി വീടുകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പുലർച്ചെ ഒന്നരയ്ക്കും നാലുമണിക്കുമായി മുണ്ടക്കെ, ചൂരൽമല പ്രദേശങ്ങളിൽ മൂന്നുതവണ ഉരുൾപൊടിയതാണ് ദുരന്തത്തിന്റെ ആഘാതം വർധിക്കാൻ കാരണമായത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group