ഫ്രാൻസിസ് പാപ്പയുടെ രണ്ടാഴ്ചത്തെ അപ്പസ്തോലിക സന്ദർശനത്തിന് ഇന്ന് തുടക്കം

രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഫ്രാൻസിസ് മാർപാപ്പായുടെ 45മത്
അപ്പോസ്തോലിക യാത്രയ്ക്ക് ഇന്ന് തുടക്കം

ഇന്തോനേഷ്യ, പപ്പവാ ന്യൂഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ തുടങ്ങിയ നാല് രാജ്യങ്ങൾ പാപ്പ സന്ദർശിക്കും.

സെപറ്റംബർ മൂന്നു മുതൽ ആറു വരെ പാപ്പ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലായിരിക്കും സന്ദർശനം നടത്തുന്നത്. അവിടെ 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1% മാത്രമാണ് കത്തോലിക്കർ; ഇത് 80 ലക്ഷത്തോളം വരും. ആറാം തീയതി ഇന്തോനേഷ്യയിൽനിന്ന് ഓഷ്യാന രാജ്യമായ പപ്പുവാ ന്യൂഗിനിയിലേക്കുപോകുന്ന പാപ്പ അന്നാടിന്റെ തലസ്ഥാനമായ പോർട്ട് മോറെസ്പിയും വാനിമോയും സന്ദർശിക്കും. അന്നാട്ടിൽ കത്തോലിക്കർ ജനസംഖ്യയുടെ 32 ശതമാനത്തോളമാണ്. ഒമ്പതാം തീയതി വരെയായിരിക്കും പാപ്പ അവിടെ ചിലവഴിക്കുക.

ഒമ്പതാം തീയതി തെക്കുകിഴക്കെ ഏഷ്യൻ നാടായ കിഴക്കെ തിമോറിന്റെ തലസ്ഥാനമായ ദിലിയിൽ പാപ്പയെത്തും. അന്നാട്ടിൽ കത്തോലിക്കരുടെ സംഖ്യ 10 ലക്ഷത്തോളം വരും. ഇത് ജനസംഖ്യയുടെ 96% ആണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പ അന്ന് സിങ്കപ്പൂരിലേക്കു പോകും. അന്നാട്ടിലെ ജനസംഖ്യയിൽ ഏതാണ്ട് മൂന്നു ശതമാനം മാത്രമാണ് കത്തോലിക്കർ; അതായത് 4 ലക്ഷത്തോളം. 13-ന് പാപ്പ വത്തിക്കാനിലേക്കു മടങ്ങും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group