കോട്ടയം : വനംവകുപ്പ് പ്രസിദ്ധീകരിച്ച രണ്ട് മാപ്പും പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. ബഫര്‍സോണ്‍ വേണ്ട പട്ടയം മതി എന്ന മുദ്രാവാക്യവുമായി കാഞ്ഞിരപ്പള്ളി രൂപതയുടെയും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയുടെയും നേതൃത്വത്തില്‍ മുണ്ടക്കയത്ത് നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ജോസ് പുളിക്കൽ.
സർക്കാർ യഥാർത്ഥ റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണം. അര നൂറ്റാണ്ട് മുമ്പ് കരമടച്ചു കൊണ്ടിരുന്ന എയ്ഞ്ചൽ വാലി, പമ്പാവാലി മേഖലയിലെ കർഷകരെ വെറും വന്യജീവികൾക്ക് തുല്യമായി വനത്തിലേക്കു തള്ളുന്ന നിലപാടുകളെ പൂർണമായും എതിർക്കും. അന്ത്യം വരെ കർഷകർക്കൊപ്പം ഇൻഫാം ഉണ്ടാകും. ബഫർ സോൺ വനത്തിനുള്ളിൽ തന്നെ നിലനിർത്തുമെന്ന് ജനപ്രതിനിധികൾ പറഞ്ഞ വാക്കുകൾ വിശ്വസിക്കുന്നു. ആ വാക്കുകൾ നിറവേറ്റിയാൽ അത് വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്ന കാര്യത്തിലും സംശയമില്ല.
ഏത് രാഷ്ട്രീയ പാർട്ടിക്കാരായാലും കർഷകരോട് കൂടെ നിൽക്കാതെ ഇനി അധികാരത്തിൽ കയറാമെന്നത് വ്യാമോഹം മാത്രമായിരിക്കും. കർഷകർ സംഘടിതരായി മാറിക്കഴിഞ്ഞു. അതിനുള്ള തെളിവാണ് ഈ സമരങ്ങളിൽ തടിച്ചുകൂടിയ കർഷകർ. കക്ഷി രാഷ്ട്രീയത്തിന് അതീതമായി കർഷകർ ചിന്തിച്ചു കഴിഞ്ഞെന്നും ഇൻഫാം കാഞ്ഞിരപ്പള്ളി ജില്ല രക്ഷാധികാരി മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group