സത്യസന്ധമായ നീതിനിർവ്വഹണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, സഭയുടെ നീതിനിർവ്വഹണദൗത്യത്തിൽ സത്യസന്ധതയോടൊപ്പം മാനുഷികതയും കാത്തുസൂക്ഷിക്കണമെന്നും ഉദ്ബോധിപ്പിച്ച് മാർ മാത്യു മൂലക്കാട്ട്.
സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കോടതിയിലെ ഉദ്യോഗസ്ഥരുടെയും രൂപതകളിലെ കോടതികളുടെ അധ്യക്ഷന്മാരായ ജുഡീഷ്യൽ വികാരിമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഇപ്പോഴത്തെ സംവിധാനം അനുസരിച്ച് ഓരോ രൂപതകളിലും വരുന്ന കേസ് അവിടെത്തന്നെ തീർപ്പാക്കുന്ന സാഹചര്യമായതുകൊണ്ട് കേസിന്റെ വിധി പറയുമ്പോൾ വളരെ സൂക്ഷ്മതയോടും ഔദാര്യത്തോടും കൂടി ആയിരിക്കണമെന്ന് മാർ മൂലക്കാട്ട് പറഞ്ഞു . കാനൻനിയമസംഹിതയുടെയും രാഷ്ട്രനീതിന്യായ വ്യവസ്ഥയുടെയും ചൈതന്യമനുസരിച്ച് വിശ്വാസികൾ തങ്ങളുടെ ഇടയിലെ തർക്കങ്ങൾ നീതിനിഷ്ടമായും സമാധാനപരമായും പരിഹരിക്കുവാൻ ആഗ്രഹിക്കുമ്പോൾ അതിന് കാലതാമസം വരുത്താതെ സത്യസന്ധമായി നീതി നിർവ്വഹിക്കണമെന്നും പിതാവ് ഓർമിപ്പിച്ചു.
മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബ്യൂണൽ പ്രസിഡൻറ് ഫാ. തോമസ് ആദോപ്പിള്ളിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഫാ. ജോസഫ് മുകളെപറമ്പിൽ നന്ദിയും പറഞ്ഞു. ഫാ. തോമസ് ആദോപ്പിള്ളിൽ, ഫാ. ജോസഫ് മുകളേപറമ്പിൽ, ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ MCBS, സിസ്റ്റർ ജിഷ ജോബ് MSMI എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group