മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇരു വിഭാഗങ്ങൾ തമ്മിൽ മണിക്കൂറുകളോളം നീണ്ട വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. രണ്ട് വ്യത്യസ്തയിടങ്ങളിലുണ്ടായ വെടിവയ്പിൽ 50തോളം പേർക്കു പരിക്കേറ്റു.
പരിക്കേറ്റവരുമായി ആംബുലന്‍സുകള്‍ ആശുപത്രിയിലേക്കു കുതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ഥിതിഗതികൾ ഏറെ സങ്കീർണമാണെന്നും എന്നാൽ ഇന്നലെ രാത്രിയോടെ വെടിവയ്പ് അവസാനിച്ചുവെന്നും അധികൃതർ അറിയിച്ചു. വെടിവയ്പിലും അക്രമങ്ങളിലും സുരക്ഷാസേനാംഗങ്ങൾക്കും പരിക്കേറ്റു.
ഇന്നലെ പുലർച്ചെ ആറോടെയാണ് തെംഗ്നൗപാല്‍ ജില്ലയിലെ പാലെലില് ഇരുവിഭാഗവും വെടിവയ്പ് തുടങ്ങിയത്. വെടിയേറ്റ ഒരാളെ കക്ചിംഗിലെ ജീവൻ ആശുപത്രിയിൽ എത്തിച്ചശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. പരിക്കേറ്റ ഏതാനുംപേരെ വിദഗ്ധ ചികിത്സയ്ക്കായി ഇംഫാലിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കു (ആർഐഎംസ്) മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ബിഷ്ണുപുരിലെ ഫൗഗക്കാവോ ലഖായി, ബിഷ്ണുപുരിലെ ഒയ്നാമോ എന്നിവിടങ്ങളിലായിരുന്നു സംഘർഷം രൂക്ഷമായത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group