കൊച്ചി: പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേരളത്തിന്റെ മലയോര കാർഷിക മേഖലയെ പരിപൂർണ്ണമായും തകർക്കുന്നതാണെന്നും ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
നിലവിലുള്ള 26 വന്യജീവി സങ്കേതങ്ങളിൽ 20 എണ്ണം ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഇപ്പോഴുള്ള കരടു വിജ്ഞാപനം. ഈ മാസം 30 നു കേന്ദ്രത്തിൽ നിന്നുള്ള പുതിയ വിജ്ഞാപനം വരാനിരിക്കുകയാണ്.
അപ്പോഴാണ് സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ചിൽ നിന്നും ബഫർ സോൺ ഒരു കിലോമീറ്ററായി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് ഉണ്ടായിരിക്കുന്നത്. നിലവിലുള്ള അവസ്ഥയിൽ ഒരു കിലോമീറ്റർ ബഫർസോൺ കേരളത്തിന് ആവശ്യമുണ്ടോ എന്നുള്ളതും ഇത് നടപ്പിലായാൽ സംഭവിക്കുന്നതും ഗൗരവമായി പരിഗണിക്കണം. ഇഎസ്ഐ ദൂരപരിധി പൂജ്യം മുതൽ വ്യത്യസ്ത അളവുകളിൽ ആണ് നൽകിയിരിക്കുന്നത്.
ഏകദേശം 8 ലക്ഷം ഏക്കർ ഉൾപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ വന്നാൽ അധികമായി നാലു ലക്ഷം ഏക്കർ കൂടി അതിലുൾപ്പെടും. സ്വയം കുടിയൊഴിഞ്ഞ് പോകുന്ന അവസ്ഥയാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നതെന്നും കത്തോലിക്ക കോൺഗ്രസ് നേതൃ സമ്മേളനം ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group