മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം: ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ
 സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു .
ഈ കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ജാൻസിയിൽ വച്ചാണ് ദാരുണമായ സംഭവം നടന്നത് . രണ്ടു സന്യാസിനികളും അവരോടൊപ്പം രണ്ടു സന്യാസാർത്ഥികളും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു കൂട്ടം ആളുകൾ അവരുടെ യാത്ര തടസപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്‌തു . തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ് ഈ നാല് കന്യാസ്ത്രികളും. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വാതന്ത്ര്യത്തിന്മേലുളള കടന്നുകയറ്റമാണ് ഈ സംഭവം.
ഇന്ത്യയിൽ എവിടെയും യാത്രചെയ്യാനും സ്വന്തം മത വിശ്വാസമനുസരിച്ചു  ജീവിക്കാനുള്ള അവകാശത്തെയും നിഷേധിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ സ്ത്രീകളാണെന്നുള്ള പരിഗണന പോലും നൽകാതെ ജനക്കൂട്ട വിചാരണക്ക് അവരെ വിട്ടുകൊടുത്തത് അപലപനീയമാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു .
ഈ പ്രശ്നത്തിൽ അടിയന്തിരമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു . ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group