പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു വിദ്യാര്‍ത്ഥിയുടെ അച്ഛനും ബന്ധുക്കളും ഇന്നു മുഖ്യമന്ത്രിയെ കാണും.
രക്ഷിതാക്കള്‍ ആവശ്യപ്പെടുന്ന അന്വേഷണം സര്‍ക്കാര്‍ നടത്തുമെന്ന് സി പി എം നേരത്തെ വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് മുമ്ബ് കൂടിക്കാഴ്ച നടക്കും.
സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിന്‍ജോ ജോണ്‍സന്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ആണെന്ന് പോലീസ് കണ്ടെത്തി. കൈവിരലുകള്‍ കൊണ്ട് സിന്‍ജോ കണ്ഠനാളം അമര്‍ത്തിയതോടെ സിദ്ധാര്‍ഥന് വെള്ളം പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയായി. സിന്‍ജോ ജോണ്‍സണ്‍ കരാട്ടെ അഭ്യാസ മികവ് മുഴുവന്‍ സിദ്ധാര്‍ഥന് മേല്‍ പ്രയോഗിച്ചു. ഒറ്റച്ചവിട്ടിന് താഴെയിട്ടു. ദേഹത്ത് തള്ളവിരല്‍ പ്രയോഗം നടത്തി. മര്‍മ്മം നന്നായി അറിയാവുന്ന സിന്‍ജോയുടെ കണ്ണില്ലാ ക്രൂരത ആരെയും ഞെട്ടിക്കുന്നതാണ്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സിദ്ധാര്‍ഥന്‍ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായത് ഈ ക്രൂരമായ പീഡനത്തിന്റെ ഭാഗമാണെന്നാണു കരുതുന്നത്. ആള്‍ക്കൂട്ട വിചാരണ ആസൂത്രണം ചെയ്തതും സിന്‍ജോയാണ്. ഇത് തിരിച്ചിറിഞ്ഞാണ് സിന്‍ജോയെ പൊലീസ് മുഖ്യപ്രതിയാക്കിയത്. ബെല്‍റ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചത് കാശിനാഥനാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m