ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും മേയ് ദിനം ആഘോഷിക്കുന്നത് മേയ് ഒന്നാം തിയതിയാണ്. തൊഴിലാളികളുടെ സംഭാവനകളും, നേട്ടങ്ങളും ഓര്‍ക്കാനും, സ്മരിക്കപ്പെടാനും വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം. മേയ് ദിനം ലോക തൊഴിലാളി ദിനം എന്ന പേരിലും കൂടിയാണ് അറിയപ്പെടുന്നത്.
തൊഴിലാളി ദിനത്തിന്റെ ചരിത്രം
1886 മെയ് ഒന്നിനാണ് തൊഴിലാളികള്‍ സംഘടിച്ച് തെരുവില്‍ ഇറങ്ങിയത്. തൊഴിലാളികള്‍ അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തെരുവില്‍ ഇറങ്ങിയത്. ആ സമയത്ത് പതിനഞ്ച് മണിക്കൂറായിരുന്നു തൊഴിലാളികള്‍ ജോലി ചെയ്യേണ്ടിയിരുന്നത്.
പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. പലര്‍ക്കും ജീവന്‍ നഷ്ടമായി. നൂറോളം ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
എന്തുകൊണ്ട് ഒന്നാം തിയതി തന്നെ ആഘോഷിക്കുന്നു
തൊഴിലാളി സമരം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം 1889ല്‍ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് നടന്നു. ആ യോഗത്തില്‍ ഒരു ജീവനക്കാരന്‍ എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ എന്ന് തീരുമാനിക്കുകയായിരുന്നു. മെയ് ഒന്നിന് തൊഴിലാളി ദിനം ആഘോഷിക്കാന്‍ ഈ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
ഇതേ ദിവസം എല്ലാവര്‍ഷവും അവധി നല്‍കാനും കോണ്‍ഫറന്‍സ് തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം നിരവധി രാജ്യങ്ങളില്‍ അതിന് ശേഷം നടപ്പാക്കുകയായിരുന്നു.
ഇന്ത്യയില്‍ ലേബര്‍ ഡേ വന്നത് എപ്പോള്‍
ഇന്ത്യയില്‍ 1923 മെയ് ഒന്ന് മുതലാണ് തൊഴിലാളി ദിനം ആചരിച്ച് തുടങ്ങിയത്. ചെന്നൈയിലായിരുന്നു തുടക്കം. ലേബര്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാനായിരുന്നു ഈ തീരുമാനം എടുത്തത്.
ഇവരുടെ യോഗത്തിനും, തീരുമാനത്തിനും, പല സംഘടനകളുടെയും, സാമൂഹ്യ പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചിരുന്നു. തൊഴിലാളി ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തിയ നിരവധി പേരാണ് ഈ തീരുമാനത്തെ പിന്തുണച്ചത്.
മേയ് ദിനം പൊതുഅവധിയാണോ?
മേയ് ദിനം പൊതു അവധി ദിനം കൂടിയാണ്. അമേരിക്കയിലെ ആ സമരത്തിന്റെ മൂന്നാം ദിവസം ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ സംഘടിച്ച തൊഴിലാളികള്‍ക്കിടയിലേക്ക് ഏതോ അജ്ഞാതന്‍ ബോംബെറിഞ്ഞിരുന്നു. അന്ന് പോലീസും തൊഴിലാളികളുമെല്ലാം കൊല്ലപ്പെട്ടിരുന്നു.
ഈ പോരാട്ടത്തിന്റെ ആദരസൂചകമായിട്ടാണ് അന്നത്തെ യുഎസ് പ്രസിഡന്റ് ക്ലീവ്‌ലന്‍ഡ് മെയ് ഒന്നിന് തൊഴിലാളി ദിനമായും പൊതു അവധിയായും പ്രഖ്യാപിച്ചത്.
എന്തുകൊണ്ട് ഇന്നും പ്രസക്തം
മേയ് ദിനത്തിന് ഇന്നും പ്രസക്തിയേറെയാണ്. പ്രധാന കരാണം തൊഴിലാളികള്‍ കൂടുതല്‍ ചൂഷണത്തിന് ഇരയാവുന്നു എന്നത തന്നെയാണ്. മറ്റൊന്ന് കമ്മ്യൂണിസം അടിത്തറയാക്കിയ ചൈനയും റഷ്യയുമെല്ലാം തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
കമ്മ്യൂണിസത്തിന് പോലും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ താല്‍പര്യമില്ലെന്ന് അര്‍ത്ഥം. തൊഴിലാളികള്‍ കൂടുതല്‍ ശക്തരാവേണ്ട സമയം കൂടിയാണിത്. യുഎസ്സില്‍ ആമസോണ്‍, സ്റ്റാര്‍ബക്‌സ് തുടങ്ങിയ കോര്‍പ്പറേറ്റ് കമ്ബനികളിലെ തൊഴിലാളികള്‍ തങ്ങള്‍ക്ക് കൃത്യമായ തൊഴില്‍ നിയമങ്ങള്‍ വേണമെന്ന ആവശ്യം ഈ സമയത്ത് ഉയര്‍ത്തിയതും വലിയ കാര്യമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m