ബിഷപ്പ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ കാലം ചെയ്തു.

കൊല്ലം സാഗർ രൂപതയെ പത്തൊൻപത് വർഷം നയിച്ച ബിഷപ്പ് മാർ ജോസഫ് പാസ്റ്റർ അന്തരിച്ചു. 91 വയസ്സായിരുന്നു. 2006 മുതൽ തൃശൂർ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമ ജീവിതം നയിച്ചു വരുകയായിരുന്നു അദ്ദേഹം. 1930 മാർച് 19 ന് പുരോഹിത്യം സ്വീകരിച്ച അദ്ദേഹം തൃശൂർ രൂപതയിലെ സോഷ്യൽ ആക്‌ഷൻ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു . വിയ്യൂർ സെൻട്രൽ ജയിലിൽ ചാപ്ലിനായും സേവനമനുഷ്ടിച്ചിട്ടുണ്ട് . 1987 ഫെബ്രുവരി 22 ന് സാഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ അദ്ദേഹം തുടർന്ന് തൃശൂർ രൂപത മെത്രാൻ മാർ ജോസഫ് കണ്ടുളത്തിൽ നിന്ന് മെത്രാൻ പട്ടം സ്വീകരിച്ചു. പിന്നീട് 19 കൊല്ലത്തോളം സാഗർ രൂപതയെ അദ്ദേഹം നയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group