നാളുകളായി നിലനിൽക്കുന്ന അതിർത്തിപ്രശ്നത്തിനു വേഗത്തിൽ പരിഹാരം കാണാൻ ഇന്ത്യാ-ചൈന സൈനികതല ചർച്ചയിൽ ധാരണ.
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) അവശേഷിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാനാണ് ദ്വിദിന ചർച്ചയിൽ തീരുമാനിച്ചതെന്ന് സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ആഴത്തിലുള്ളതും ക്രിയാത്മകവുമായ ചർച്ചയാണ് നടന്നത്.
ഭരണനേതൃത്വത്തിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇരുവിഭാഗവും അഭിപ്രായങ്ങൾ തുറന്നുപറഞ്ഞുവെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കോർപ്സ് കമാൻഡർ തലത്തിലുള്ള പത്തൊന്പതാം വട്ട ചർച്ചയാണ് ഇന്ത്യൻ ഭാഗത്തെ ചുഷൂൽ-മോൾഡോ അതിർത്തിയിൽ പൂർത്തിയായത്.
22 ന് ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ലി ചിൻപിംഗും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സൈനികതല ചർച്ച നടത്തിയത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group