വത്തിക്കാന്‍ കീഴടക്കി ക്രൈസ്തവരെ കീഴ്പ്പെടുത്തുകയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ലക്ഷ്യ൦ : ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വത്തിക്കാന്‍ കീഴടക്കി ക്രൈസ്തവരെ കീഴ്പ്പെടുത്തുക എന്നതായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘതലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ലക്ഷ്യമെന്ന് വെളിപ്പെടുത്തല്‍. അമേരിക്കന്‍ സൈനീക നീക്കത്തിനിടെ ആത്മഹത്യ ചെയ്ത ബാഗ്ദാദിയുടെ പദ്ധതിയെകുറിച്ച് ആദ്യ ഭാര്യ അസ്മാ മുഹമ്മദ് ആണ് വെളിപ്പെടുത്തല്‍ നടത്തിരയിരിക്കുന്നത്.

സൗദി അറേബിയയില്‍ നിന്നുള്ള അല്‍ അറേബ്യാ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ആദ്യ ഭാര്യ അസ്മാ മുഹമ്മദിന്‍റെ വെളിപ്പെടുത്തല്‍. റോം കീഴടക്കി ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റിന് കീഴില്‍ കൊണ്ടുവരുന്നതായിരുന്നു അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സ്വപ്നം. കടകട സ്ത്രീകളോട് അഭിനിവേശം ഉള്ളവരായിരുന്നുവെന്നും,അല്‍ ബാഗ്ദാദി പത്തിലധികം യസീദി പെണ്‍കുട്ടികളെ അടിമകളായി ഉപയോഗിച്ചിരുന്നുവെന്നും അസ്മ പറയുന്നു. വ്യക്തിപരമായുള്ള സുരക്ഷയെക്കുറിച്ച് അയാള്‍ ബോധവാനായിരുന്നില്ല. എങ്ങനെയും ഇസ്ലാമിക രാജ്യം ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനെ കുറിച്ച് മാത്രമായിരുന്നു ചിന്ത. ഖിലാഫത് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഒരു സിറിയന്‍ സ്ത്രീയെ വിവാഹം കഴിച്ചു, അവളില്‍ അഞ്ചു കുട്ടികള്‍ ഉണ്ടായിരുന്നു. അവള്‍ കൊല്ലപ്പെട്ടു. ഉടന്‍ തന്നെ ബാഗ്ദാദിയുടെ അടുപ്പക്കാരനായ അബ്ദുല്ല അല്‍ സോബയുടെ പതിനാല് വയസ്സുള്ള മകളെ വിവാഹം കഴിച്ചു. മൂന്നാമത്തെ വിവാഹത്തിലെ ഭാര്യ മകളുടെ പ്രായമുള്ള ഒരു കുട്ടിയായിരുന്നുവെന്നും, രണ്ടുമാസത്തോളം അവള്‍ ഞങ്ങളോടൊപ്പം താമസിച്ചുവെന്നും അസ്മ പറയുന്നു.അതിനു ശേഷം അവളെക്കുറിച്ച് ഒരു അറിവുമില്ല.യസീദി അടിമസ്ത്രീകളെ സംബന്ധിച്ച് എവിടെനിന്ന് കൊണ്ടുവരുന്നതെന്നോ,എവിടേയ്ക്ക് കൊണ്ടുപോകുന്നുവെന്നോ ആര്‍ക്കും അറിവില്ല. എല്ലാ ഭീകരര്‍ക്കും ഒന്നില്‍ കൂടുതല്‍ യസീദി അടിമസ്ത്രീകള്‍ കൈവശം ഉണ്ടായിരുന്നു. കടകടല്‍ നിന്നും രക്ഷപ്പെട്ട ചില യസീദി സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്നും അസ്മാ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m