ഇനി മുതൽ മയക്കുമരുന്ന് കേസുകളിലും പോലീസിന് ടാർജറ്റ്.
പുതിയ ഉത്തരവ് പ്രകാരം ദിനംപ്രതി ഒരു പോലീസ് സ്റ്റേഷനിൽ ചുരുങ്ങിയതു നാലോ അഞ്ചോ കേസുകൾ രജിസ്റ്റർ ചെയ്യണo.ഇതോടെ കേസന്വേഷണം, കേസുകളുമായി ബന്ധപ്പെട്ട മറ്റു നടപടികൾ, ക്രമസമാധാന പാലനം എന്നിവയ്ക്കൊപ്പം മയക്കുമരുന്നു കേസുകളും തപ്പി നടക്കേണ്ട അവസ്ഥയിലാണ് കേരള പോലീസ്.
കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തൽ പോലീസിന് എളുപ്പമായിരുന്നെങ്കിൽ സിന്തറ്റിക് ഡ്രഗുകൾ വ്യാപകമായതോടെ ഇത് ഉപയോഗിക്കുന്നവരെ കണ്ടെത്തുക പ്രയാസമാണ്.
മയക്കുമരുന്ന് കണ്ടെത്താൻ പ്രത്യേക പരിശീലനവും പോലീസുകാർക്ക് ലഭിച്ചിട്ടില്ല. മയക്കുമരുന്ന് പിടികൂടാൻ ഡാൻസാപ് രൂപീകരിച്ചെങ്കിലും ഇവർക്കും പരിശീലനം ലഭിച്ചിട്ടില്ല.
പല ജില്ലകളിലും ഇവയുടെ പ്രവർത്തനം നിർജീവമാണ്. മയക്കുമരുന്നുകൾ കണ്ടെത്താൻ നർക്കോട്ടിക് സെൽ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതിന്റെ ചുമതലയുള്ള ഡിവൈഎസ്പിക്ക് നൽകിയിരിക്കുന്നത് മറ്റു പല ജോലികളുമാണ്. കാന്റീനിന്റെയും ജനമൈത്രി പോലീസിന്റെയും ചുമതല കൈകാര്യം ചെയ്യുന്നത് നർക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group