യുദ്ധോപകരണ വിപണനരംഗത്ത് മരണം കൊണ്ട് നേട്ടം കൊയ്യുന്നവർക്കെതിരെ ശബ്ദമുയർത്തി ഫ്രാൻസിസ് പാപ്പാ

യുദ്ധോപകരണങ്ങളുടെ നിർമ്മാണ, വ്യവസായ രംഗങ്ങളിൽ സാമ്പത്തിക ലക്ഷ്യം മാത്രം മുൻനിറുത്തി നേട്ടം കൊയ്യുന്നവർക്കെതിരെ ശബ്ദമുയർത്തി ഫ്രാൻസിസ് പാപ്പാ. മരണം കൊണ്ട് നേട്ടം കൊയ്യുന്നവരാണ് ഇത്തരത്തിലുള്ളവരെന്ന് പാപ്പാ കുറ്റപ്പെടുത്തി. ആയുധനിർമ്മാണ രംഗത്തുള്ള ധനനിക്ഷേപത്തിന്റെ തോത്, ഭയാനകരമാണെന്ന് പാപ്പാ പ്രസ്‌താവിച്ചു.

വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാ വേളയിൽ പതിനായിരക്കണക്കിന് വരുന്ന ആളുകളോട് സംസാരിക്കവെയാണ് യുദ്ധാവശ്യങ്ങൾക്കു വേണ്ടിയുള്ള ആയുധനിർമ്മാണത്തിനെതിരെ പാപ്പാ സ്വരമുയർത്തിയത്.

റഷ്യ-ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് സംസാരിക്കവെ, ഉക്രൈനിൽ മരണമടഞ്ഞവരുടെ കണക്കുകൾ തനിക്ക് ലഭിച്ചുവെന്ന് പറഞ്ഞ പാപ്പാ, അത് അതിഭയാനകമാണെന്ന് പ്രസ്താവിച്ചു. യുദ്ധം ഒരിക്കലും ആരെയും വെറുതെ വിടുന്നില്ലെന്നും, ആരംഭത്തിൽത്തന്നെ അത് ഒരു പരാജയമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ദൈവം ഏവർക്കും സമാധാനം നൽകാൻ വേണ്ടി പ്രാർത്ഥിക്കാമെന്ന് പാപ്പാ പറഞ്ഞു.

പാലസ്തീനാ-ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെട്ട് പാലസ്തീനാ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാമർശിച്ച പാപ്പാ, അവിടെ നടക്കുന്നത് മനുഷ്യത്വരഹിതമായ ആക്രമണങ്ങളാണെന്ന് അപലപിച്ചു. എന്നാൽ അതേസമയം ഇസ്രയേലിനെയും മ്യാന്മാറിനെയും യുദ്ധങ്ങളിലായിരിക്കുന്ന എല്ലാ രാജ്യങ്ങളെയും നമുക്ക് മറക്കാതിരിക്കാമെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group