മൂന്നാഴ്ചയായി കാണാതായ വൈദികനെ മരിച്ചതായി പ്രഖ്യാപിച്ചു

മൂന്നാഴ്ച മുമ്പ് ദക്ഷിണ സുഡാനിൽ നിന്ന് കാണാതായ വൈദികന്റെയും ഡ്രൈവരുടെയും മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് ടോംബുറ- യാംബിയോ രൂപത.

ഫാ. ലൂക്കാ യുഗിന്റെയും ഡ്രൈവർ മൈക്കൽ ഗ്ബെക്കോയുടെയും മറ്റു വിവരങ്ങൾ ഒന്നും ലഭ്യമല്ലാത്ത സാഹചര്യത്തിൽ മെയ് 23-നും 25-നും ഇടയിൽ അവരുടെ ശവസംസ്കാരം നടക്കുമെന്ന് ടോംബുറ- യാംബിയോ ബിഷപ്പ് എഡ്വേർഡ് ഹിബോറോ കുസാല അറിയിച്ചു.

ഏപ്രിൽ 27-ന് രാജ്യത്തിന്റെ തെക്കുപടിഞ്ഞാറായി അതിർത്തിക്കടുത്തായി സ്ഥിതി ചെയ്യുന്ന ടോംബുറ-യാംബിയോ രൂപതയിൽ – തന്റെ ഡ്രൈവർ മൈക്കൽ ഗ്ബെക്കോയ്ക്കൊപ്പം ഒരു ഇടവകയിൽ നിന്ന് മറ്റൊരു ഇടവകയിലേയ്ക്ക് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യവെയായിരുന്നു ഫാ. ലൂക്കാ യുഗിനെ കാണാതാകുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെയും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെയും അതിർത്തിക്കടുത്തായി രാജ്യത്തിന്റെ തെക്കുപടിഞ്ഞാറായി ആണ് ടോംബുറ-യാംബിയോ രൂപത സ്ഥിതി ചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m