വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്നുള്ള സുപ്രീം കോടതി നിരീക്ഷണം സ്വാഗതാര്‍ഹം : പ്രോലൈഫ് അപ്പോസ്തലേറ്റ്

കുട്ടികൾ ജനിക്കുകയും ജീവിക്കുകയും ചെയ്യേണ്ടത്  കുടുംബത്തി ലായിരിക്കണമെന്നും വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ട താണെന്നുമുള്ള സുപ്രിം കോടതിയുടെ നിരീക്ഷണത്തെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.

അവിവാഹിതയായ 44 കാരിയായ യുവതി വാടകഗർഭധാരണത്തിലുടെ അമ്മയാകുവാൻ അനുമതി തേടി നൽകിയ ഹർജിയിലായിരുന്നു സുപ്രിം കോടതിയുടെ വിധി. കുഞ്ഞുങ്ങളെ സ്വീകരിച്ചു വളർത്തുന്ന ഭാരതത്തിന്റെ കുടുംബസംസ്കാരത്തിന്റെ സവിശേഷത എടുത്തു പറഞ്ഞ വിധിവാക്യങ്ങൾ കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുന്നതാണെന്നും കുടുംബ ജീവിതത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണെന്നും പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ് വിലയിരുത്തി.

വാടകഗർഭധാരണത്തിലൂടെ ജനിച്ച കുട്ടികൾ അലഞ്ഞു നടക്കുന്നത് കാണുവാൻ ഇഷ്ടപ്പെടില്ലെന്ന അഭിപ്രായം നീതിന്യായ മേഖലയിലെ കുടുംബമൂല്യങ്ങളെ വ്യക്തമാക്കുന്നതും സാമൂഹ്യകാഴ്ചപ്പാടുകളെ അംഗീകരിക്കുന്നതുമാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group