ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ശരി വെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന് ഏറ്റ കനത്ത തിരിച്ചടി ആണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ പറഞ്ഞു..
കഴിഞ്ഞ 13 വർഷമായി സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ തുടരുന്ന നീതിനിഷേധമാണു തിരുത്താൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിനെതിരേയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.നിലവിലുള്ള അനീതി ചോദ്യംചെയ്യപ്പെടുമ്പോൾ വരാൻ പോകുന്ന ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉയർത്തിക്കാട്ടി കാലങ്ങളായി തുടരുന്ന തെറ്റിനെ ന്യായീകരിച്ചു തലയൂരാൻ ശ്രമിക്കുന്നതു വിചിത്രമാണെന്നും, ഭരണഘടന നൽകുന്ന തുല്യനീതി നടപ്പിലാക്കാൻ സർക്കാർ തയാറാകണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group