മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണം ഇന്ന്

തലശ്ശേരി അതി രൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണവും വിരമിക്കുന്ന ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന്‍റെ യാത്രയയപ്പും ഇന്നു നടക്കും. തലശ്ശേരി സെന്‍റ് ജോസഫ്‌സ് കത്തീഡ്രൽ അങ്കണത്തിൽ രാവിലെ 8.45 ന് വിശിഷ്ടാതിഥികൾക്കു സ്വീകരണം നൽകും.

പ്രത്യേകം തയാറാക്കിയ വേദിയിൽ ഒൻപതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ കർമ്മങ്ങൾക്കു സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട്, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ സഹകാർമ്മികരാകും. മാർ ജോസഫ് പാംപ്ലാനിയെ തലശേരി അതിരൂപത ആർച്ച്ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള സീറോമലബാർ സഭാധ്യക്ഷന്‍റെ നിയമനപത്രിക അതിരൂപത ചാൻസലർ റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ വായിക്കും. സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നൽകും.

തുടർന്നു നടക്കുന്ന പൊതുസമ്മേളനം ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്‍റ് കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ലെയോപോൾദോ ജിറേല്ലി മുഖ്യാതിഥിയായിരിക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ എം.വി.ഗോവിന്ദൻ മാസ്റ്റർ, റോഷി അഗസ്റ്റിൻ, കൊച്ചി രൂപതാധ്യക്ഷൻ ബിഷപ് ഡോ. ജോസഫ് കരിയിൽ, കെ. സുധാകരൻ എംപി, ജോൺ ബ്രിട്ടാസ് എംപി, ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴി, പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, സണ്ണി ജോസഫ് എംഎൽഎ, സിസ്റ്റർ അനില മണ്ണൂർ (എസ്എബിഎസ് പ്രൊവിൻഷ്യൽ), സരിഗ കൊന്നക്കൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ എന്നിവർ പ്രസംഗിക്കും.

എംപിമാരായ കെ.മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, പി.സന്തോഷ്‌കുമാർ, എംഎൽഎമാരായ സജീവ് ജോസഫ്, എ.എൻ.ഷംസീർ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ.ഷൈലജ, കെ.പി.മോഹനൻ, കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ, തലശേരി നഗരസഭാ ചെയർപേഴ്‌സൺ ജമുനാ റാണി, സീറോ മലബാർ, മലങ്കര, ലത്തീൻ സഭകളിൽനിന്നുള്ള ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ തുടങ്ങിയവരും മത-സാമൂഹ്യ-രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖരും സ്ഥാനാരോഹണ ചടങ്ങിലും യാത്രയയപ്പ് സമ്മേളനത്തിലും പങ്കെടുക്കും. അതിരൂപതയിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ള ഇരുന്നൂറ്റമ്പതോളം പള്ളികളെ പ്രതിനിധീകരിച്ച് 5000 പേർ ചടങ്ങിൽ സംബന്ധിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group