മണിപ്പൂർ കലാപം വീണ്ടും രൂക്ഷമാകുന്നു. ഇംഫാൽ ജില്ലയിൽ പുലർച്ചെ നടന്ന അക്രമത്തിൽ കുക്കികളായ 11 പേരെയാണ് കൊന്നൊടുക്കിയത്.നിരവധിയാളുകൾക്കു പരിക്കേൽക്കുകയും ചെയ്തു. പലരുടെയും പരിക്ക് ഗുരുതരമായതിനാൽ മരണസംഖ്യ ഉയരുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി വൈകി ഈസ്റ്റ് ഇംഫാൽ ജില്ലയിലെ ഖമൻലോക്കിൽ അക്രമികൾ ബോംബ് എറിയുകയായിരുന്നു.
അക്രമത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ഗ്രാമവാസികൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തു. രക്ഷപെട്ടോടിയ ഗ്രാമവാസികൾക്കു നേർക്കും അക്രമികൾ വെടിയുതിർത്തു. ബുധനാഴ്്ച പുലർച്ചെ ഒരു മണിയോടെ അത്യാധുനിക ആയുധങ്ങളുമായെത്തിയ അക്രമികൾ മെയ്തേയ് വിഭാഗത്തിന് ആധിപത്യമുള്ള കിഴക്കൻ ഇംഫാലിന്റെയും ഗോത്രവർഗത്തിന് ആധിപത്യമുള്ള കാംഗ്പോക് ജില്ലയുടെയും അതിർത്തിയിലുള്ള ഖമെൻലോക് പ്രദേശത്ത് പാർക്കുന്ന ഗ്രാമീണരെയാണ് വളഞ്ഞാക്രമിച്ചത്. ചൊവ്വാഴ്ച ബിഷ്ണുപുർ ജില്ലയിലും സുരക്ഷാ സേനയും കുക്കി സായുധസംഘവുമായി വെടിവയ്പ് നടന്നിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group