അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി

അൽഫോൻസ തീർത്ഥാടന കേന്ദ്രത്തിൽ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി.

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുകർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

വിജയത്തിന്റെ അളവുകോൽ സഹനത്തെ സ്വീകരിക്കുന്ന ഹൃദയത്തിന്റെ വലിപ്പമാണ്. കൊടുങ്കാറ്റിന്റെ നടുവിൽ ദൈവത്തിൽ നങ്കുരമിട്ട് ജീവിക്കാൻ കഴിയണം. അതിവേഗം മാറുന്ന സാമൂഹിക സാഹചര്യങ്ങളിൽ നമ്മൾ നേരിടുന്ന വെല്ലുവിളികൾ അനേകമാണ്. സഭയ്ക്കുണ്ടായിരുന്ന സൽപ്പേര് ഇല്ലാതാക്കുവാനുള്ള ഗൂഢവും സംഘടിതവുമായ പ്രവർത്തനങ്ങൾ വ്യാപകമായി ഇന്ന് നടക്കുന്നുണ്ടെന്നും തിരുനാൾ സന്ദേശത്തിൽ പിതാവ് പറഞ്ഞു.

പാലാ രൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ജോൺസൺ പുള്ളീറ്റ്, ഭരണങ്ങാനം ഫൊറോനാ പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, തീർത്ഥാടന കേന്ദ്രം വൈസ് റെക്ടർ ഫാ. ജോസഫ് കീരാംതടത്തിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി തുടങ്ങിയവർ കർമ്മങ്ങൾക്ക് സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group