ഓഷ്യാനയില്‍ സീറോ മലങ്കര കത്തോലിക്കര്‍ക്ക് അപ്പസ്തോലിക് വിസിറ്റേറ്ററെ നിയമിച്ചു

ഓഷ്യാനയില്‍ സീറോ മലങ്കര കത്തോലിക്കര്‍ക്ക് അപ്പസ്തോലിക് വിസിറ്റേറ്ററെ നിയമിച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ. സീറോ മലങ്കര മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കൂരിയ ബിഷപായി സേവനമനുഷ്ഠിച്ചുവന്ന ആന്‍റണി മാര്‍ സില്‍വാനോസിനെയാണ് ഓഷ്യാനയിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിച്ചത്.

ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളടങ്ങുന്ന ഓഷ്യാനയിലെ സീറോ മലങ്കര കത്തോലിക്കാ വിശ്വാസികളുടെ അജപാലന കാര്യങ്ങള്‍ നോക്കുക ഇനി മുതൽ അപ്പസ്തോലിക് വിസിറ്റേറ്ററാകും.

1961 ജൂലൈ 18നാണ് ആന്‍റണി മാര്‍ സില്‍വാനോസ് ജനിച്ചത്. 1987 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിക്കുകയും 2022 ജൂലൈ 15ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു. മെത്രാഭിഷേകത്തിന്‍റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് പുതിയ ഉത്തരവാദിത്വം നല്‍കപ്പെടുന്നത് എന്നത് യാദൃശ്ചികമായി. ഇതു സംബന്ധിച്ച കല്പന പട്ടം സെന്‍റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. കൂരിയാ മെത്രാന്‍റെ ചുമതലകള്‍ക്കൊപ്പമാണ് പുതിയ നിയമനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group