ബാലാസോര്‍ മെത്രാനായി ബിഷപ്പ് വര്‍ഗീസ് തോട്ടങ്കര സി എം ചുമതലയേറ്റു. എത്യോപ്യയിലെ നെകെംതെ അപ്പസ്തോലിക് വികാരിയത്തില്‍ സഹായ മെത്രാനായി സേവനം അനുഷ്ഠിക്കവെയായിരുന്നു പുതിയ നിയമനം.
2023 മെയ് 10നാണ് ഫ്രാന്‍സിസ് പാപ്പ ബിഷപ്പ് വര്‍ഗീസ് തോട്ടങ്കര സിഎമ്മിനെ ബാലസോര്‍ രൂപതയുടെ പുതിയ മെത്രാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
പാരമ്പര്യ രീതിയിലാണ് ബാലാസോര്‍ ജനത തങ്ങളുടെ പുതിയ ഇടയനെ വരവേറ്റത്. 1960 മെയ് 23ന് എറണാകുളം അങ്കമാലി അതിരൂപതയില്‍ ജനിച്ച അദ്ദേഹം 1987ല്‍ കര്‍ദ്ദിനാള്‍ ആന്‍റണി പടിയറയുടെ കൈവെപ്പുവഴി വൈദികനായി അഭിക്ഷിക്തനായി. വിവിധ ഇടങ്ങളില്‍ അജപാലന ശുശ്രൂഷ നടത്തി വരവെ 1990ലാണ് എത്യോപ്യയിലെ അംബോയില്‍ വിന്‍സിഷ്യന്‍ മൈനര്‍ സെമിനാരിയില്‍ അദ്ധ്യാപകനായി നിയമിതനാകുന്നത്. 1997ല്‍ ആഡിസ് അബാബയിലെ വിന്‍സിഷ്യന്‍ മേജര്‍ സെമിനാരിയുടെ റെക്ടര്‍ ആയി നിയമിതനായി. തുടര്‍ന്ന് പല പ്രൊവിന്‍സുകളുടെയും പ്രൊവിന്‍ഷ്യലും സുപ്പീരിയറും ആയി സേവനം അനുഷ്ഠിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group