വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി‍ കേരളത്തെ പിന്നിലാക്കും : വി.സി. സെബാസ്റ്റ്യന്‍

കോട്ടയം : കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖല ഇന്നു നേരിടുന്ന തകര്‍ച്ചയും തളര്‍ച്ചയും സംസ്ഥാനത്തിന്റെ ഭാവി അനിശ്ചിതമാക്കി പിറകോട്ടടിക്കുമെന്നു കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

ഗവര്‍ണറും ഗവണ്‍മെന്‍റും തമ്മിലുള്ള നിയമ-നിയമന യുദ്ധം തുടരുമ്പോഴും കണ്‍മുമ്പില്‍ കാണുന്ന ചില യാഥാര്‍ഥ്യങ്ങളും രേഖകളും തള്ളിക്കളയരുത്.

സ്ഥിര അധ്യാപകരോ പ്രിന്‍സിപ്പല്‍മാരോ പ്രമുഖമായ പല കോളജുകളിലുമില്ല. വിവിധ യൂണിവേഴ്‌സിറ്റികളുടെ അഡ്മിഷന്‍ വിശദാംശങ്ങള്‍ പുറത്തു വന്നിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടും സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതു ഭാവിതലമുറയോടുള്ള വഞ്ചനയാണ്. ദേശീയ മത്സരപ്പരീക്ഷകളില്‍ നിന്നു മലയാളികള്‍ നിരന്തരം പുറന്തള്ളപ്പെടുന്ന ദയനീയസ്ഥിതി ചരിത്രത്തിലാദ്യമാണ്. ഇതു ചൂണ്ടിക്കാണിക്കുന്നതു നമ്മുടെ പാഠ്യപദ്ധതിയുടെ പരാജയമാണ്.

കേരളത്തിലെ മിടുക്കരായ ബുദ്ധിവൈഭവമുള്ളവര്‍ നാടുവിട്ടു പലായനം ചെയ്യുമ്പോഴും കേരളത്തെ വിദ്യാഭ്യാസ ഹബാക്കി മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്കു കടന്നു വരാന്‍ തടസം സംസ്ഥാന സര്‍ക്കാരിന്‍റെ നിയമങ്ങളും നിയന്ത്രണങ്ങളുമാണ്.

സംസ്ഥാനത്തെ മന്ത്രിമാരുള്‍പ്പെടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതാക്കളുടെയും മക്കള്‍ ഇതരസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പഠനവും ജോലിയുമായി കുടിയേറുന്നതും പൊതുസമൂഹം കാണാതെ പോകരുത്. കലാലയങ്ങളിലേക്കു നുഴഞ്ഞു കയറുന്ന തീവ്രവാദപ്രസ്ഥാനങ്ങളും രാഷ്ട്രീയ സംഘടനകളും സൃഷ്ടിക്കുന്ന അസ്വസ്ഥതകളും അരാജകത്വവും ഭാവിയില്‍ വലിയപ്രതിസന്ധി സൃഷ്ടിക്കുമെന്നും സമഗ്രമാറ്റങ്ങള്‍ക്ക് അടിയന്തരമായി സര്‍ക്കാര്‍ തയാറാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group