ആലപ്പുഴ മെഡിക്കല്‍ കോളേജിൽ നവജാതശിശു മരിച്ച സംഭവം; ആശുപത്രിയിൽ സംഘർഷം

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാതശിശു മരിച്ച സംഭവം ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ആശുപത്രിയില്‍ സംഘർഷം.

നീര്‍ക്കുന്നം തുമ്പോളി തോപ്പില്‍ വിനു _ചിഞ്ചു ദമ്പതികളുടെ നവജാത ശിശു ആണ് പ്രസവത്തോടെ മരിച്ചത്. പത്ത് ദിവസം മുമ്പാണ് പ്രസവത്തിനായി ചിഞ്ചുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ നിരവധി പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ കുട്ടിക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉള്ളതായി പറഞ്ഞില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് 6 ഓടെ ആയിരുന്നു പ്രസവം നടന്നത്. പ്രസവിക്കുമ്പോള്‍ കുട്ടി മരിച്ചിരുന്നെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. തുടര്‍ന്നാണ് ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയത്. പിന്നീട് ആശുപത്രിക്ക് മുന്നില്‍ വാക്കേറ്റവും ബഹളവുമുണ്ടായി. കുട്ടിയെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇത് സംബന്ധിച്ച് പരാതി സൂപ്രണ്ടിന് നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊക്കിള്‍കൊടിയില്‍ രക്തം കട്ടപിടിച്ചതാണ് കുട്ടി മരിക്കാനിടയായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group