കർഷകർക്ക് നേരെയുള്ള കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോതമംഗലം രൂപത ആവശ്യപ്പെട്ടു.
കാരക്കുന്നം കാവുംപുറം തോമസിന്റെ കൃഷിയിടത്തിലെ വിളവെടുപ്പിനു പാകമായ വാഴകൾ യാതൊരു മുന്നറിയിപ്പും കൂടാതെ വെട്ടിനശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടി മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമാണ്. കൃഷി പ്രോത്സാഹിപ്പിക്കണമെന്ന് എല്ലാ അവസരത്തിലും വിളിച്ചു പറയുന്ന സർക്കാരിന്റെ കീഴിലുള്ള വകുപ്പുതന്നെ നടത്തിയ ഈ കർഷകവേട്ട തികച്ചും അപലപനീയമാണ്.
നഷ്ടപരിഹാരം നൽകുമെന്ന വാർത്ത നൽകി കണ്ണിൽ പൊടിയിടാതെ ആ കർഷകനു സംഭവിച്ച മുഴുവൻ നഷ്ടവും കെഎസ്ഇബി സ്വന്തം ഉത്തരവാദിത്വത്തിൽ നികത്തണം.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിവേകശൂന്യമായും മനുഷ്യത്വരഹിതമായി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരേ കർശന ശിക്ഷാനടപടിയെടുക്കണമെന്നും രൂപത പിആർഒ ജോർജ് കേളകം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group