എൻഡോ സൾഫാൻ ദുരിതമനുഭവിക്കുന്ന വരോട് സർക്കാർ നീതി കാട്ടണം: കെആർഎൽസിസി

കാസർഗോഡിലെ എൻഡോ സൾഫാൻ ദുരിതമനുഭവിക്കുന്ന വരോട് അവരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെആർഎൽസിസി സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്കുന്ന മാന്യമായ, അന്തസ്സോടെയുള്ള ഒരു ജീവിതം ഇവർക്ക് ലഭ്യമാക്കാൻ കേരളീയ സമൂഹത്തിനും സർക്കാരിനും ബാധ്യതയുണ്ട്. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ഉയർത്തുന്ന ജനകീയ സമരങ്ങളോടുള്ള സർക്കാരിന്റെ നിസംഗതയും നിഷേധവും അപകടകരമാണ്. സെക്രട്ടറിയേറ്റിന് മുൻപിൽ ദയാബായി നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടണം.

2000ത്തിൽ അപകടകരമായ എൻഡോ സൾഫാൻ നിരോധിക്കുന്നതു വരെ 1998 മുതൽ ഇത് ഉപയോഗിച്ചതിനെ തുടർന്നുള്ള പ്രത്യാഘാതങ്ങളാണ് ജനങ്ങളുടെ മേൽ തീരാദുരിതമായി പെയ്തിറങ്ങുന്നത്. സുപ്രീം കോടതി വിധി പലതുണ്ടായിട്ടും, നിസ്സഹായരായവർ ദുരിതപൂർണ്ണമായ സാഹചര്യങ്ങളിൽ ജീവിക്കുകയും മരിക്കുകയും ചെയ്യുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ വാദങ്ങളും ന്യായീകരണങ്ങളും നിരത്തി മുന്നോട്ടു പോവുകയാണ്. ഇങ്ങനെ മരണപ്പെടുന്ന ഓരോ ജീവിതത്തിനും സർക്കാർ ഉത്തരം പറയേണ്ടതുണ്ടെന്നും സമിതി യോഗം ചൂണ്ടിക്കാട്ടി.

കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം സമര സമിതിയുടെ ജനറൽ കൺവീനർ മോൺ. യൂജിൻ പെരേര, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു അറക്കത്തറ, സെക്രട്ടറി തോമസ് പി ജെ, കെഎൽസിഎ പ്രസിഡൻറ് ആന്റണി നെറോണ, ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, ഫാദർ ഷാജി കുമാർ, റോയി പാളയത്തിൽ, ബാബു കാളിപറമ്പിൽ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, അനിൽ ജോൺ എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group