ബംഗ്ലാദേശിലെ പബ്‌ന, നാറ്റോർ ജില്ലകളിൽ ക്രൈസ്തവ വിശ്വാസികളുടെ കുടിയേറ്റം വർധിക്കുന്നു

Immigration of Christians is on the rise in Pabna and Nator districts of Bangladesh

ധാക്ക: ബംഗ്ലാദേശിലെ കത്തോലിക്കർ ദാരിദ്രത്തിൽനിന്നും രക്ഷനേടാനും സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കുവാനുമായി പബ്‌ന, നാറ്റോർ ജില്ലകളിലേക്ക് കുടിയേറുന്നതായി മാധ്യമ റിപ്പോർട്ടുകൾ. കുടിയേറ്റക്കാർ ആറോളം കത്തോലിക്കാ ഇടവകകൾക്ക് ഇതിനോടകം രൂപം നൽകിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബംഗാളിലെ ജനവിഭാഗങ്ങളിലാണ് കുടിയേറ്റം ചെയ്യുന്നതിന്റെ ഫലമായി നിരവധി കത്തോലിക്കാ ഇടവകകളിൽ വിശ്വാസികളുടെ എന്നതിൽ വർധയുണ്ടായിട്ടുണ്ട്. പബ്‌നയിൽ മൊഫ്യൂറാപുരയിലെ സെന്റ്‌ റീത്ത് ചർച്ച്, ഫോയിൽ ജാനയിലെ സെന്റ്‌ ഫ്രാൻസിസ് സേവ്യർ ചർച്ച് എന്നിങ്ങനെ രണ്ട് ഇടവകകളും, നാറ്റോറിൻ നാലോളം ഇടവകകളും ഇതിനോടകം നിലവിൽ വന്നിട്ടുണ്ട്. കത്തോലിക്കാ വിശ്വാസികളുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ഭാവലിൽ നിന്നുള്ള നിരവധി ബംഗാളി കാതോലിക്കാരാണ് കുടിയേറ്റം നടത്തുന്നത്.

മൊത്തത്തിൽ ഈ ഇടവകകളിലായി 14,000 ബംഗാളി കത്തോലിക്കരുണ്ട്. രാജ്യത്തെ പ്രധാന കത്തോലിക്കാ കോട്ടകളിലൊന്നായ 40,000-ത്തിലധികം കത്തോലിക്കരുള്ള എട്ട് ഇടവകകളുടെ കൂട്ടമാണ് ധാക്കയിലെ ഭവാൻ പ്രദേശം. കത്തോലിക്കാ മിഷനറിമാരുടെ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഈ പ്രദേശത്ത് ക്രിസ്ത്യൻ മതവിശ്വാസികളിൽ വർദ്ധനവുണ്ടായത്. സെന്റ്‌ റീത്ത് ചർച്ചിലെ ചരിത്രകാരനും ഇടവ വികാരിയുമായ ഫാദർ ദിലീപ് സ്റ്റീഫൻ കോസ്റ്റയുടെ അഭിപ്രായത്തിൽ ഈ കുടിയേറ്റം പ്രാദേശിക സഭയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. വിശ്വാസ പ്രചാരണത്തിന്റെ ഭാഗമായിട്ടല്ല മറിച്ച് സാമ്പത്തിക കാരണങ്ങളാലാണ് അവർ കുടിയേറ്റം നടത്തുന്നതെന്നും, പക്ഷെ അവർ വിശ്വാസം വർധിപ്പിക്കുകയും നിലനിർത്തുന്നതിന് കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1928-ൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൽ മിഷനിലെ പുരോഹിതൻമാർ ബംഗാളി കത്തോലിക്കർക്ക് രാജ്പാഹി രൂപതയുടെയും അയൽരാജ്യമായ ദിനാജ്പൂർ രൂപതയുടെയും ഭാഗങ്ങളിൽ ചെയ്തതിന് സമാനമായ സേവനങ്ങൾ ചെയ്യാൻ പുരോഹിതർ പ്രവർത്തനങ്ങൾ ആരംഭിച്ചത് കൂടുതലും വിദ്യാഭ്യാസ മേഖലകളിൽ പിന്നോക്കമാണെങ്കിലും അവരെ വിദ്യാഭ്യാസ ഉള്ളവരാക്കുവാൻ സ്കൂളുകൾ സ്ഥാപിക്കുകയും പ്രാഥമിക വിദ്യാഭ്യാസം ഏർപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക മേഖലയിൽ വളർച്ച കൈവരിക്കാൻ നിരവധിയായ സഹകരണ സംഘങ്ങൾ ആരംഭിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group