ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് ജെറുസലേം പാത്രിയാർകീസ്

ഇസ്രേയേൽ – പാലസ്തീൻ യുദ്ധത്തിന്റെ വിഷമത ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഗാസയിലെ നിരപരാധികളായ ആളുകൾക്കുവേണ്ടി സഹായം അഭ്യർത്ഥിച്ച് ജറുസലേമിലെ ലത്തീൻ പാത്രിയാർകീസ് കർദിനാൾ പിയേർബതീസ്ത പിറ്റ്സബാല്ല.

യുദ്ധത്തിന് മുൻപും ഉടലെടുത്ത പ്രതിസന്ധിഘട്ടങ്ങളിൽ പ്രത്യേകിച്ചും, കോവിഡ് മഹാമാരി,ബെയ്‌റൂട്ട് തുറമുഖസ്‌ഫോടനം, സിറിയയിലെ ഭൂകമ്പം തുടങ്ങിയ അവസരങ്ങളിലെല്ലാം പാവപ്പെട്ടവരുടെ നിലവിളികൾ കേട്ട്, സഹായം നൽകിയ എല്ലാവർക്കും നന്ദിയർപ്പിച്ചുകൊണ്ടാണ് കർദിനാൾ തന്റെ കുറിപ്പ് ആരംഭിക്കുന്നത്.

മരണങ്ങൾ, നാശനഷ്ടങ്ങൾ,പട്ടിണി എന്നിവയ്ക്കുപുറമെ ഗാസയിൽ ഉടലെടുത്ത തൊഴിലില്ലായ്മ, സാമൂഹിക അരക്ഷിതാവസ്ഥ, പ്രാദേശിക സംഘർഷങ്ങൾ എന്നിവ സൃഷ്ടിക്കുന്ന ദുരിതവും കർദിനാൾ എടുത്തു പറഞ്ഞു.

സ്‌കൂളുകൾ, ആശുപത്രികൾ, ഇടവകകൾ എന്നിവയുൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും അഭയാർത്ഥികളായി എത്തുന്നവരെ പാർപ്പിച്ചിരിക്കുന്നതിനാൽ ഭൗതീകവിഭവങ്ങൾ ഏറെ ആവശ്യമാണ്. തുടക്കത്തിൽ പ്രാദേശികമായി ഏറെ ആളുകൾ സഹായിച്ചിരുന്നതിനാൽ ഏകോപനത്തിലൂടെ എല്ലാം ഭംഗിയായി പോകുമായിരുന്നു, എന്നാൽ ഇന്ന് ഈ സ്ഥിതി എല്ലാവരെയും ഞെരുക്കത്തിൽ ആഴ്ത്തിയിരിക്കുകയാണ്, കർദിനാൾ കൂട്ടിച്ചേർത്തു.

ലോകത്തിൽ നിരവധി പേർ തങ്ങൾക്കു നൽകുന്ന പിന്തുണയ്ക്കും, സഹായത്തിനും, പ്രാർത്ഥനയ്ക്കും കർദിനാൾ നന്ദിയറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group