മറാത്ത വിഭാഗക്കാർക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന സംവരണം സുപ്രീംകോടതി എടുത്തുകളഞ്ഞത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
മഹാരാഷ്ട്രയിലെ ജൽനയിൽ ആരംഭിച്ച മറാത്ത സംവരണ പ്രക്ഷോഭം സംസ്ഥാനമെങ്ങും വ്യാപിക്കുന്നു.
മറാത്ത വിഭാഗക്കാർക്ക് സംവരണം ആവശ്യപ്പെട്ട് മനോജ് ജാരംഗെയുടെ നേതൃത്വത്തിലുള്ള മറാത്ത ക്രാന്ത പ്രക്ഷോഭകരാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ജൽന ജില്ലയിലെ അന്തർവാലി സാരതിയിൽ സമരം ആരംഭിച്ചത്.
ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച സമരക്കാരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. റോഡ് ഉപരോധിച്ച സമരക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. ഇതോടെയാണ് പ്രക്ഷോഭം ശക്തമായത്.
ഇന്നലെ മറാത്ത്വാഡ, തെക്കൻ മഹാരാഷ്ട്ര, പടിഞ്ഞാറൻ മഹാരാഷ്ട്ര, കൊങ്കൺ, വിദർഭ മേഖലകളിലെല്ലാം സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾ നടത്തി. പ്രക്ഷോഭത്തെത്തുടർന്ന് മുംബൈ, സൊലാപുർ, ധുലെ, സിന്ദുദുർഗ്, നാസിക്, പുനെ തുടങ്ങി നിരവധി നഗരങ്ങളിൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് സർവീസുകൾ റദ്ദാക്കി.
സമരക്കാർക്ക് ഐക്യദാർഢ്യവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാറും ശിവസേന ഉദ്ധവ് വിഭാഗം പ്രസിഡന്റ് ഉദ്ധവ് താക്കറെയും ജൽനയിലെത്തിയിരുന്നു. രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാൺ സേന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group