പൂജരാജാക്കന്മാർ മുന്നോട്ടു വയ്ക്കുന്ന വിശ്വാസജീവിത മാതൃക : മാർപാപ്പാ

വിണ്ണിൽ നക്ഷത്രത്തെ കണ്ട് പൗരസ്ത്യദേശത്തുനിന്നെത്തിയ പൂജരാജാക്കന്മാരെ പോലെവിണ്ണിന്റെയും സ്വർഗ്ഗത്തിന്റെയും അടയാളങ്ങളെ കണ്ടെത്താനും, തിരിച്ചറിയാനും, അവയനുസരിച്ച് ജീവിതങ്ങളെ മാറ്റാനും നമുക്ക് കഴിയണമെന്ന് ഉദ്ബോധിപ്പിച്ച ഫ്രാൻസിസ് മാർപാപ്പാ.എപ്പിഫനിത്തിരുനാളിനോടനുബന്ധിച്ച് വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പായുടെ ഉദ്ബോധനം.

ദൈവത്തെ തേടി യാത്ര ചെയ്യുന്ന ആളുകളുടെ പ്രതീകങ്ങളാണ് പൂജരാജാക്കന്മാർ. അതുപോലെ തന്നെ ഏശയ്യാപ്രവാചകന്റെ പുസ്തകത്തിൽ കാണുന്നതു പോലെ, സാബത്ത് അശുദ്ധമാക്കാതെ ആചരിക്കുകയും ദൈവത്തിന്റെ ഉടമ്പടിയോട് വിശ്വസ്തത പുലർത്തുകയും ചെയ്യുന്ന, ദൈവത്തിന്റെ വിശുദ്ധ ഗിരിയിലേക്ക് നയിക്കപ്പെടുന്ന, പരദേശികളുടെയും (ഏശയ്യാ 56, 6-7), കർത്താവിന്റെ രക്ഷയെക്കുറിച്ച് അറിയാൻ ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്ന വിദൂരസ്ഥരുടെയും (ഏശയ്യാ 33, 13), ഒരു സ്നേഹസ്വരത്തിന്റെ വിളി കേൾക്കാൻ സാധിക്കുന്ന ജീവിതത്തിൽ വഴിതെറ്റിപ്പോയവരുടെയും പ്രതീകങ്ങൾ കൂടിയാണ് പൂജരാജാക്കന്മാരെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group