മുതലപ്പൊഴി സംഭവം: തനിക്കെതിരേ ആരോപണമുന്നയിച്ചവർ അത് തെളിയിക്കണo: മോൺ. യൂജിൻ പെരേര

കൊച്ചി :മുതലപ്പൊഴിയിൽ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട്  പരസ്യപ്രസ്താവന യുമായി മോൺ. യൂജിൻ പെരേര.

തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടമുണ്ടായപ്പോൾ അവിടെ സന്ദർശനം നടത്തിയ മന്ത്രിമാർ ജനങ്ങളോടു തട്ടിക്കയറുകയും ഷോ കാണിക്കരുതെന്ന് പറയുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ മോൺ. യൂജിൻ പെരേരയ്ക്കെതിരേ മന്ത്രി വി. ശിവൻകുട്ടി ആരോപണമുന്നയിക്കുകയും പൊലീസ് മോൺ. യൂജിനെതിരേ കലാപാഹ്വാനത്തിന് കേസെടുക്കുകയും ചെയ്തു. ഇതു സംബന്ധിച്ചാണ് മോൺ. യൂജിന്റെ വിശദീകരണം നൽകിയത്.

തനിക്കെതിരേ ഉന്നയിച്ച കുറ്റകൃത്യങ്ങൾ താൻ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവർ തെളിയിക്കട്ടെയെന്നും, പൗരന്മാരുടെ അവകാശങ്ങളും ന്യായമായ സംഭാഷണങ്ങളും ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത്. എന്നാൽ, ഇന്ന് ഭരണകൂട ഭീകരതയാണ് അരങ്ങേറുന്നത്. കേസെടുത്തതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ശിവൻകുട്ടി സ്ഥലവാസികളോട് മര്യാദയില്ലാതെയാണ് പെരുമാറിയത്. സംഭവങ്ങൾ വളച്ചൊടിക്കുന്ന സ്ഥിരം ശൈലിയാണ് അവരിപ്പോഴും പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ വലിയ അലംഭാവം ഉണ്ടായി. അപ്പോൾ ആരുടെയെങ്കിലും പേരിൽ കുറ്റമാരോപിച്ച് രക്ഷപ്പെടാനാണ് ശ്രമം. അവിടെ കൂടിയിരുന്ന ജനങ്ങളെ കേൾക്കാനോ നടപടികൾ സ്വീകരിക്കാനോ മന്ത്രിമാർ തയ്യാറായില്ല. പകരം, ജനങ്ങളോട് ഷോ കാണിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. നേരത്തെ തന്നെ പാർട്ടി പ്രവർത്തകരെ അവിടെ
അണിനിരത്തിയിരുന്നു. ഈ സീസൺ തുടങ്ങുന്നതിനു മുമ്പു തന്നെ മുതലപ്പൊഴിയിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത അധികാരികളോട് പറഞ്ഞിരുന്നു. ഒന്നും ചെയ്തില്ല. കാലവർഷം ആരംഭിച്ച ശേഷം തുടർച്ചയായ പത്താം തവണയാണ് പൊഴിമുഖത്ത് മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ സീസണിൽ 12 പേരാണ് ഇവിടെ മരിച്ചത്.അദ്ദേഹം കൂട്ടിച്ചേർത്തു.

പൊഴി ഉണ്ടാക്കിയ ശേഷം അറുപതിലധികം പേർ മരിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരത്തിന്റെ ഒത്തുതീർപ്പനുസരിച്ച് മുതലപ്പൊഴിയിൽ മികച്ച സുരക്ഷാസംവിധാനം ഒരുക്കേണ്ടതായിരുന്നു. അതു ചെയ്തില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതികാഘാതം പഠിക്കാനായി വിദഗ്ദ സമിതിയെ നിയോഗിക്കുമെന്ന ഉറപ്പിൻ പ്രകാരം നിയോഗിച്ച പൂനൈ ആൻഡ് പവർ വന്ന് സ്ഥലം സന്ദർശിക്കുക മാത്രമാണ് ചെയ്തത്. ഇടക്കാല റിപ്പോർട്ട് പോലും കൊടുത്തിട്ടില്ലെന്നും മോൺ. യൂജിൻ പെരേര വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group