പ്രാർത്ഥനയിൽ ഉയരേണ്ട നന്ദിയുടെ വികാരത്തെ കുറിച്ച് ഫ്രാൻസിസ് പാപ്പാ

Pope Francis on the feeling of gratitude to be raised in prayer

വത്തിക്കാൻ സിറ്റി : പ്രാർത്ഥനയിൽ ഉയരേണ്ട കൃതജ്ഞതയുടെ വികാരത്തെ കുറിച്ച് വിശ്വാസികളെ ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. ബുധനാഴ്‌ച്ച നടന്ന പൊതുപ്രഭാഷണത്തിലാണ് ഈ കാര്യം പാപ്പാ വ്യക്തമാക്കിയത്.

പത്തു കുഷ്ഠരോഗികളുടെ ഉപമ വിവരിച്ചുകൊണ്ടാണ് പാപ്പാ നന്ദിയുടെ മനോഭാവത്തെ കുറിച്ച് സംസാരിച്ചത്. ആ പത്ത് പേരും അവനിൽ വിശ്വസിക്കുകയും, ഉടനെ പുരോഹിതന്മാരുടെ അടുത്തേയ്ക്ക് പോവുകയും, പോകുന്നവഴിക്ക് തന്നെ പത്തുപേരും സുഖപ്പെടുകയും ചെയ്യുന്നു. അതിനാൽ പുരോഹിതന്മാർക്ക് നിയമപരമായി അവരുടെ സൗഖ്യത്തെ പ്രഖ്യാപിച്ച്, സാധാരണ ജീവിതത്തിലേക്കയക്കുവാൻ കഴിയുമായിരുന്നു. എന്നാൽ, ഇവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം സംഭവിക്കുന്നത്: തങ്ങൾ സൗഖ്യപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ ആ പത്തുപേരുടെ കൂട്ടത്തിൽ നിന്ന് ഒരുവൻമാത്രം പുരോഹിതരുടെ അടുക്കലേക്ക് പോയി സർട്ടിഫിക്കറ്റ് വാങ്ങുന്നതിന് മുൻപ്, യേശുവിനോട് നന്ദി പറയാനും ലഭിച്ച കൃപയ്ക്കായി ദൈവത്തെ സ്തുതിക്കുവാനുമായി തിരികെപ്പോകുന്നു. അവൻ ഒരു സമരിയാക്കാരൻ ആയിരുന്നു. പാപ്പാ ചൂണ്ടിക്കാട്ടി.

ഈ വിവരണം ലോകത്തെ രണ്ടായി വിഭജിക്കുന്നുവെന്ന് പറയാമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. അതായത്, ഒന്ന്: നന്ദി പറയുന്നവരും, നന്ദി പറയാത്തവരും; രണ്ട്: ലഭ്യമാകുന്ന നന്മ തങ്ങൾക്ക് അർഹിച്ചതാണെന്ന് കരുതുന്നവരും, മറിച്ച് അവയൊക്കെ സമ്മാനമായി സ്വീകരിക്കുന്നവരും.കൃപയാൽ നാം നയിക്കപ്പെടുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് എല്ലായ്പ്പോഴും കൃതജ്ഞതാപ്രാർത്ഥന ആരംഭിക്കുന്നത്. അതായത്, നാം ചിന്തിക്കാൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ നമ്മെ കുറിച്ച് ചിന്തിക്കപ്പെട്ടിരുന്നു; എങ്ങനെ സ്നേഹിക്കണമെന്ന് പഠിക്കുന്നതിനുമുൻപേ നാം സ്നേഹിക്കപ്പെട്ടിരുന്നു; നമ്മുടെ ഹൃദയത്തിൽ ആഗ്രഹം ഉണ്ടാകുന്നതിനുമുൻപേ നമ്മുടെ ആഗ്രഹത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നൊക്കെയുള്ള തിരിച്ചറിവ്. നമുക്ക് ജീവിതത്തെ ഇതുപോലെ കാണുവാൻ സാധിക്കുകയാണെങ്കിൽ, “കൃതജ്ഞത” എന്നത് നമ്മുടെ അനുദിനജീവിതത്തിൻറെ വഴികാട്ടിയായി മാറുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group