സമീപകാലത്തെ നിരവധി അനുഭവങ്ങളിൽനിന്ന് പ്രണയക്കെണികൾ എന്നൊന്ന് നമുക്കിടയിൽ ഒരുക്കപ്പെടുന്നുണ്ട് എന്നുള്ളത് വ്യക്തമാകുന്നുണ്ട്. പ്രണയിച്ച് മതംമാറ്റി തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നവർ മാത്രമാണ് “ലൗജിഹാദിന്റെ” ഇരകൾ എന്നുള്ളത് ഒരു മിഥ്യാ ധാരണയാണ്. അതേസമയം, പ്രണയത്തിൽ എത്തിപ്പെടുന്നവർ എല്ലാം ലൗജിഹാദിന്റെ ഇരകളാണ് എന്ന് കരുതാനുമാവില്ല.*
“ലൗജിഹാദ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രണയക്കെണികളെ എങ്ങനെ വിശദീകരിക്കാം അഥവാ എപ്രകാരം തിരിച്ചറിയാം എന്ന ചോദ്യം അൽപ്പം സങ്കീർണ്ണമാണ്. വ്യക്തമായൊരു നിർവ്വചനം ഇനിയും ഈ പ്രതിഭാസത്തിന് നൽകപ്പെട്ടിട്ടില്ലാത്തതും, ആശയക്കുഴപ്പങ്ങൾ ഉളവാക്കുന്ന വിശദീകരണങ്ങൾ നൽകപ്പെട്ടിട്ടുള്ളതും ഇത്തരമൊന്ന് നിരാകരിക്കപ്പെടാൻ കാരണമാകുന്നുണ്ട്.
ഈ വിഷയം വിശദമായി പഠിച്ചിട്ടുള്ള മുൻ പോലീസ് മേധാവികൾ മുതൽ നിരവധിപ്പേർ വളരെ ഗൗരവമായി ഈ വിഷയം സംസാരിക്കുന്നു എന്നതിനാൽ തള്ളിക്കളയാനോ നിസാരവൽക്കരിക്കാനോ കഴിയാത്ത ഒരു ഭീഷണിയായി ഇത് നമുക്കിടയിൽ തുടരുന്നു എന്ന് വ്യക്തം.
കടപ്പാട്: കെസിബിസി ജാഗ്രത കമ്മീഷൻ ലേഖനo
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group