ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തെത്തുടർന്നുള്ള അടിയന്തര സാഹചര്യങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വരാപ്പുഴ അതിരൂപത ഒരുക്കമാണെന്ന് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
മാലിന്യം കത്തിയതിലൂടെയുണ്ടായ ആരോഗ്യപ്രശ്നങ്ങൾ ഭരണകൂടം ഗൗരവമായി കാണണം. പരീക്ഷയെഴുതുന്ന കുട്ടികൾ, അവരുടെ ഒരുക്കങ്ങൾ എല്ലാത്തിനെയും ഈ വിഷയം സാരമായി ബാധിച്ചിരിക്കുന്നു. വിഷപ്പുക ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യവും നിരവധിപേരെ ശ്വാസകോശ രോഗികളാക്കുമെന്നു റിപ്പോർട്ടുകളുണ്ട്. ചികിത്സ തേടിയെത്തുന്നവർക്കു സൗജന്യ മരുന്നും ചികിത്സയും ലഭ്യമാക്കാനുള്ള സംവിധാനം ഉറപ്പാക്കണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group