10 രാജ്യങ്ങള്‍ കാല്‍നടയായി ഫാത്തിമയിലേക്ക് തീർത്ഥാടനം നടത്തിയ യുവാവ് ശ്രദ്ധേയമാകുന്നു.

10 രാജ്യങ്ങള്‍ കാല്‍നടയായി നടന്ന് ഫാത്തിമയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിയ പോളിഷ് യുവാവ് ശ്രദ്ധ നേടുന്നു.

ജാക്കൂബ് കാര്‍ലോവിക്സ് എന്ന 23കാരനാണ് 221 ദിവസം കൊണ്ട് 3500 മൈലുകൾ താണ്ടിയത്.

ജൂലൈ 17നാണ് പരിശുദ്ധ കന്യകാമാതാവിന്‍റെ മാദ്ധ്യസ്ഥം തേടി കാര്‍ലോവിക്സ് യാത്ര തുടങ്ങിയത്. പണമോ, വസ്ത്രങ്ങളോ, ഭക്ഷണമോ യാതൊന്നും കൈയില്‍ കരുതാതെ ആയിരുന്നു യാത്ര എന്നത് വളരെ ശ്രദ്ധേയമായിരുന്നു. എന്തുടുക്കും? എന്ത് ഭക്ഷിക്കും? എവിടെ ഉറങ്ങും? എന്നൊന്നും ആകുലപ്പെടാതെ തീര്‍ത്തും ദൈവത്തിന്‍റെ സംരക്ഷണയില്‍ സ്വയം സമര്‍പ്പിച്ചുള്ള കാര്‍ലോവിക്സിന്‍റെ യാത്രയില്‍ ഒരിക്കല്‍ പോലും വിശന്നിരിക്കേണ്ടി വന്നില്ല എന്ന് മാത്രമല്ല സംഘര്‍ഷങ്ങളോ പേടിപ്പെടുത്തുന്നതോ ആയ ഒരു സാഹചര്യവും വഴിയില്‍ ഉണ്ടായില്ല എന്നും കാര്‍ലോവിക്സ് സാക്ഷ്യപ്പെടുത്തുന്നു. യാത്രയിലുടനീളം സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടായിരുന്നു കാര്‍ലോവിക്സിന്‍റെ തീര്‍ത്ഥാടനം.

യാത്രയുടെ തുടക്കം മുതലുള്ള വിവരങ്ങളും വീഡിയോകളും ദൈവത്തിന്‍റെ പരിപാലനയില്‍ എന്നാര്‍ത്ഥം വരുന്ന ‘ജീറ ഛുശലസമ ആഴിമ’ എന്ന തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കാര്‍ലോവിക്സ് പുറത്തുവിട്ടിരുന്നു. അതെല്ലാം ധാരാളം ആളുകള്‍ കാണുകയും വളരെ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.

തീര്‍ത്ഥാടനത്തില്‍ ഉടനീളം ജനങ്ങളില്‍ നിന്നും നല്ല സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്നു കാര്‍ലോവിക്സ് പറയുന്നു. തങ്ങളുടെ വീട്ടിലേക്ക് അതിഥികളായി ക്ഷണിച്ചവര്‍ നിരവധിയാണ്. പുതിയ സാധനങ്ങള്‍ വരെ ആളുകള്‍ തനിക്ക് വാങ്ങി നല്‍കിയതായും കാര്‍ലോവിക്സ് പറഞ്ഞു. കൂടാതെ പോകുന്നിടത്തെല്ലാം തന്‍റെ തൊഴിലായ മുടിവെട്ടും, ഷേവിംഗും നടത്തി കാര്‍ലോവിക്സ് യാത്രക്കാവശ്യമായ തുകയും സ്വരൂപിച്ചു.

തീര്‍ത്ഥാടനത്തിനിടെ ഫ്രാന്‍സില്‍വെച്ച് സിനിമയെ വെല്ലുന്ന നാടകീയത നിറഞ്ഞ ഒരു സംഭവത്തെക്കുറിച്ച് കാര്‍ലോവിക്സ് ഒരു വീഡിയോയില്‍ പറഞ്ഞത് ഏറെ ശ്രദ്ധ നേടി. ചീറിപാഞ്ഞുവന്ന ഒരു ബി.എം.ഡബ്യു കാര്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ സഡന്‍ ബ്രേക്കിട്ട് നില്‍ക്കുകയും, കാറില്‍ നിന്നും മുഖം മൂടി ധരിച്ച കുറച്ചു ആളുകള്‍ പുറത്തിറങ്ങി വണ്ടിയുടെ ഡിക്കി തുറന്നു മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണം നല്‍കിയിട്ട് പെട്ടെന്ന് പോയെന്ന് കാര്‍ലോവിക്സ് പറയുന്നു. ഏറെ അത്ഭുതത്തോടെ അല്ലാതെ ഈ സംഭവം ഓര്‍ക്കാന്‍ കഴിയുന്നില്ലെന്ന് കാര്‍ലോവിക്സ് സ്മരിക്കുന്നു.

സ്ലോവാക്യ, ഹംഗറി, ബോസ്നിയ, ക്രോയേഷ്യ, സ്ലോവാനിയ, വെനീസ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ വഴിയാണ് കാര്‍ലോവിക്സ് ഫാത്തിമയില്‍ എത്തിയത്. പ്രതിദിനം 20 മുതല്‍ 30 മൈലുകള്‍ കാര്‍ലോവിക്സ് പിന്നീടുമായിരുന്നു. സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടായിരുന്നു കാര്‍ലോവിക്സിന്‍റെ തീര്‍ത്ഥാടനം. യാത്രക്കിടയിലും ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് കാര്‍ലോവിക്സ് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ലോകത്തെ ഏറ്റവും ഫലപ്രദമായ ആയുധം ജപമാല ആണെന്നാണ് കാര്‍ലോവിക്സ് പറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group