പാക്കിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനo തടയാൻ ശ്രമിച്ച 13 വയസ്സുള്ള ക്രിസ്ത്യൻ ആൺകുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ നീക്കം.
ലാഹോർ നഗരത്തിൽ സയിമിനെന്ന കൗമാരക്കാരന്റെ നേർക്കാണ് സംഭവം നടന്നത്.
മുടിവെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ സയിമിന്റെ കഴുത്തിൽ കുരിശ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു മുസ്ലീം സെക്യൂരിറ്റി ഗാർഡ് തടഞ്ഞു. ഖാദർ ഖാൻ എന്ന ഗാർഡ് മാല തട്ടിയെടുക്കുകയും ഇസ്ലാമിക പ്രാർത്ഥന ചൊല്ലാൻ സയിമിനെ നിർബന്ധിക്കുകയും ചെയ്തു, എന്നാൽ കുട്ടി ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു നിരസിച്ചു. തുടർന്ന് ആ മനുഷ്യൻ സയിമിനെ വിഷപദാർത്ഥം കഴിക്കാൻ നിർബന്ധിച്ചു.സയിമിനെ വീട്ടിൽ നിന്ന് കാണാതായി മണിക്കൂറുകൾക്കു ശേഷം മാതാപിതാക്കളാണ് മകനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പിതാവ് ലിയാഖത്ത് രന്ധവ പോലീസിൽ പോയെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും അവഗണനയാണ് തനിക്ക് ലഭിച്ചതെന്ന് പിതാവ് വെളിപ്പെടുത്തുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group