ഒഡീഷയിലെ ബാലസോര്‍ ലത്തീന്‍ രൂപത ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ബിഷപ് ഡോ. വര്‍ഗീസ് തോട്ടങ്കരയുടെ സ്ഥാനാരോഹണം ജൂണ്‍ 29ന് ബാലസോറില്‍ നടക്കും.
കോണ്ഗ്രിഗേഷന് ഓഫ് ദ മിഷന് (സിഎം) സന്യാസസമൂഹാംഗമായ ഇദ്ദേഹം പത്തു വര്‍ഷമായി എത്യോപ്യയിലെ നെകംതെ അപ്പസ്തോലിക് വികാരിയാത്തിന്റെ അധ്യക്ഷനാണ്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ തോട്ടുവ ഇടവകാംഗമാണ് 64കാരനായ ബിഷപ് തോട്ടങ്കര. 1987ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഒഡീഷയിലെ ബറാംപുര്‍ രൂപതയില്‍ മിഷന് പ്രവര്‍ത്തനമായിരുന്നു ആദ്യനിയോഗം. 1990 മുതല്‍ എത്യോപ്യയിലും റോമിലുമായി സേവനം ചെയ്തു. റോമിലെ സെന്റ് തോമസ് (ആന്ജെലിക്കം) യൂണിവേഴ്സിറ്റിയില്‍ മോറല്‍ തിയോളജിയിലായിരുന്നു ഉപരിപഠനം.
സിഎം സന്യാസസമൂഹത്തിന്റെ എത്യോപ്യയിലുള്ള മൈനർ സെമിനാരിയില്‍ അധ്യാപകന്, മേജര്‍ സെമിനാരിയില്‍ വിസിറ്റിംഗ് പ്രഫസര്‍, അഡിസ് അബാബയിലുള്ള സെന്റ് പോള്‍സ് മേജര്‍ സെമിനാരിയുടെ പ്രഥമ റെക്ടര്‍, തിയോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡീന്‍, സഭയുടെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, അസിസ്റ്റന്റ് ജനറാൾ, വിവിധ സന്യസ്ത സഭകളുടെ സ്പിരിച്വല്‍ ഡയറക്ടര്‍, റോമില്‍ സഭയുടെ പ്രൊക്യുറേറ്റര്‍ ജനറല്‍, ജനറല്‍ കൂരിയ ആര്‍ക്കെവിസ്റ്റ്, ഏഷ്യ-പസഫിക് മേഖലയിലെ രാജ്യാന്തര മിഷനുകളുടെ ഡെലിഗേറ്റ് എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2013 ഓഗസ്റ്റ് 13നാണ് നെകംതെ രൂപതയില്‍ മെത്രാനായി അഭിഷിക്തനായത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group