മാര്‍ അത്തനാസിയോസ് ട്രെയിനില്‍നിന്നു വീണു മരിച്ച സംഭവം: വിശദമായി അന്വേഷിക്കാൻ ഉത്തരവ്

കൊച്ചി: എറണാകുളം പുല്ലേപ്പടി ജംഗ്ഷനു സമീപം ട്രെയിനില്‍നിന്നു വീണ് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ മാര്‍ അത്തനാസിയോസ് മരണമടഞ്ഞ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം അഡീ. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

2018 ഓഗസ്റ്റ് 24ന് പുലർച്ചെ നാലിന് എറണാകുളം -അഹമ്മദാബാദ് ട്രെയിനില്‍നിന്നു വീണാണ് മാര്‍ അത്തനാസിയോസ് മരിച്ചത്. പുത്തന്‍കുരിശ് സ്വദേശി തോമസ് ടി. പീറ്റര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി.

മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, മലങ്കര സഭാ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവര്‍ക്കെതിരേയാണു പരാതി. എറണാകുളം നോര്‍ത്ത് പോലീസ് അസ്വാഭാവിക മരണത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

തുടരന്വേഷണം നടത്താതെയാണ് അസ്വാഭാവിക മരണത്തിനു കേസെടുത്തതെന്നും, മാര്‍ അത്തനാസിയോസ് പത്രസമ്മേളനത്തില്‍ പ്രതികള്‍ക്കെതിരേ പരാമര്‍ശം നടത്തുമോ എന്ന ഭയത്താൽ കൊലപ്പെടുത്തുകയായിരുന്നെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group