കെനിയയിൽ സേവനമനുഷ്ഠിച്ച ഇറ്റാലിയൻ സന്യാസിനി വാഴ്ത്തപ്പെട്ട പദവിയിലേക്ക്

കെനിയ : 100 വർഷങ്ങൾക്കു മുമ്പ് കെനിയയിൽ സേവനമനുഷ്ഠിച്ച ഇറ്റാലിയൻ സന്യാസിനിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. സിസ്റ്റർ മരിയ കരോള ചെച്ചിൻ എന്ന സന്യാസിനിയെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്.

1905 മുതൽ 1925 വരെയാണ് സിസ്റ്റർ കെനിയയിൽ സേവനമനുഷ്ഠിച്ചത്. സിസ്റ്റർ മരിയയുടെ മദ്ധ്യസ്ഥത വഴി ഒരു നവജാത ശിശുവിന് ലഭിച്ച സൗഖ്യമാണ് വാഴ്ത്തപ്പെട്ട പദവിയിൽ ഉയർത്തുന്നതിന് കാരണമായ അത്ഭുതം.

“ഈ സ്ഥലം സിസ്റ്റർ മരിയക്ക് നന്നായി അറിയാമായിരുന്നു. ഒപ്പം ഞങ്ങളുടെ ഇടയിൽ സുവിശേഷത്തിനായി അവളുടെ യൗവ്വനം ചെലവഴിച്ചു. ചാരിറ്റി മിഷനറിമാർക്ക് മാതൃകയാണ് ഈ സന്യാസിനി’ – നവംബർ അഞ്ചിന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ചടങ്ങിൽ റുവാണ്ടൻ കർദ്ദിനാൾ അന്റോയിൻ കമ്പണ്ട് പറഞ്ഞു.

പത്തു മക്കളിൽ അഞ്ചാമതായി ഫിയോറിന ചെച്ചിൻ 1877 ഏപ്രിൽ മൂന്നിന് ഇറ്റലിയിലെ സിറ്റാഡെല്ലയിൽ ജനിച്ചു. 19-ാമത്തെ വയസിൽ അവൾ കൊത്തലാഗോ സന്യാസ സമൂഹത്തിൽ ചേർന്നു. 1905- ൽ മിഷനറിയായി കെനിയയിലേക്കു പോയി. ഇനി തിരിച്ചു പോകുമോ എന്നു പോലും അറിയാതെയാണ് അവർ കടലിലും കരയിലും കാൽനടയായും യാത്ര ചെയ്ത് കെനിയയിൽ എത്തിയത്. ഇന്നത്തെ മുരംഗ, നൈറി, മേരു കത്തോലിക്കാ രൂപതകളിൽ മിഷനറിയായി തുടർന്ന് ഈ സന്യാസിനി ജീവിച്ചു.

2013 ഏപ്രിൽ 14- ന് കൊത്തലാഗോ ഓർഡറിലെ ചില അംഗങ്ങൾ ഒരു ഗർഭിണിയായ മെത്തഡിസ്റ്റ് സ്ത്രീയെ കനത്ത മഴയുള്ള സമയത്ത് യാത്ര ചെയ്യാൻ വയ്യാതെ ആയപ്പോൾ സഹായിച്ചു. തുടർന്ന് അവൾ ഒരു കുഞ്ഞിന് ജന്മം നൽകിയെങ്കിലും ഹിലാരി മസാഫിരി കിയാമ എന്ന ആ നവജാത ശിശു മരണപ്പെടുകയാണ് ചെയ്തത്. തുടർന്ന് അവർ അമ്മയുടെ ജീവൻ രക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ ഈ സമയം സന്യാസിനിമാരിൽ ഒരാൾ സിസ്റ്റർ മരിയ കരോളയുടെ മദ്ധ്യസ്ഥതക്കായി പ്രാർത്ഥിച്ചു. 30 മിനിറ്റിനു ശേഷം ആ നവജാത ശിശുവിന് അത്ഭുതകരമായി ജീവൻ തിരികെ കിട്ടി. സി. മരിയ കരോളയുടെ മദ്ധ്യസ്ഥതയിൽ നടന്ന ഈ അത്ഭുതമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് അവളെ ഉയർത്തുന്നതിന് കാരണമായ അത്ഭുതം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group