കേരളത്തിന്‍റെ ജനകീയമുഖമാണ് നഷ്ടമായത് : മാർ ക്ലീമിസ് കാതോലിക്കാ ബാവ

കൊച്ചി : ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിനു നഷ്ടമായത് ഏറ്റവും സ്വീകാര്യതയുള്ള ജനകീയമുഖമാണെന്ന് മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.

രോഗബാധിതനായിരിക്കുമ്പോൾ പോലും അദ്ദേഹത്തെ അലട്ടിയിരുന്നത് ശാരീരികമായി തന്‍റെ ക്ലേശങ്ങളെക്കാളും സാധാരണക്കാരന്‍റെ കണ്ണുനീരും ക്ലേശവുമായിരുന്നു. അഞ്ചു പതിറ്റാണ്ടിനപ്പുറം നീണ്ടുനിന്ന നിയസഭാ സാമാജികൻ എന്ന അദ്ദേഹത്തിന്‍റെ പൊതുജീവിതം ഏറ്റവും മാതൃകാപരമായിരുന്നു.

ജീവിതത്തിന്‍റെ എല്ലാ നിമിഷവും ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ച് അത് ജനങ്ങളുടേതാണെന്നുള്ള തിരിച്ചറിവ് കേരളത്തിലെ പൊതു പ്രവർത്തകർക്ക് നൽകിയത് ഉമ്മൻ ചാണ്ടിയായിരുന്നു. സാധാരണക്കാരന്‍റെ ആവശ്യങ്ങളുടെ മുന്നിൽ അദ്ദേഹത്തിന്‍റെ വീടോ ഓഫീസോ ആ ഹൃദയമോ കൊട്ടിയടയ്ക്കപ്പെട്ടിരുന്നില്ല.

വ്യക്തിപരമായി എന്നോടും മലങ്കര സുറിയാനി കത്തോലിക്കാ സഭയോടും അദ്ദേഹം പുലർത്തിയ സ്നേഹപൂർവമായ സമീപനത്തോട് സഭയെന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group