രണ്ടു മലയാളി വനിതകളെ ‘ഇന്ത്യന്‍ സൂപ്പര്‍വിമന്‍’ എന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ എംബസി

ഹമാസ് ആക്രമണത്തില്‍ നിന്ന് ഇസ്രയേല്‍ സ്വദേശികളെ രക്ഷിച്ച രണ്ടു മലയാളി വനിതകള്‍ക്ക് അഭിനന്ദനവുമായി ഇസ്രയേല്‍ എംബസി.

വീടിനുള്ളില്‍ അതിക്രമിച്ചു കടക്കാനും തങ്ങള്‍ പരിചരിക്കുന്ന ഇസ്രയേല്‍ക്കാരെ കൊലപ്പെടുത്താനുമുള്ള ഹമാസിന്‍റെ ശ്രമങ്ങളെ സുരക്ഷാമുറിയില്‍ നാലുമണിക്കൂറോളം വാതില്‍ തള്ളിപ്പിടിച്ചു നിന്ന് പരാജയപ്പെടുത്തിയ സബിത, മീര മോഹനന്‍ എന്നിവരെ ‘ഇന്ത്യന്‍ സൂപ്പര്‍വിമന്‍’ എന്നു വിശേഷിപ്പിച്ചാണ് ഇസ്രയേല്‍ എംബസി അനുമോദിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയില്‍ പെരുവ പ്ലാന്തടത്തില്‍ മോഹനന്‍റെ മകള്‍ മീര മോഹനനും , കണ്ണൂര്‍ കിഴപ്പള്ളി സ്വദേശി സ ബിത് ബേബിയുമാണു ഭീകര സംഘത്തെ ചെറുത്തു വയോധികര്‍ക്കു രക്ഷകരായത്.

ഗാസയില്‍ നിന്നും 2 കിലോ മീറ്റര്‍ ദൂരെ ഇസ്രയേല്‍ ഹമാസ് ബോര്‍ഡറില്‍ കിസ് എന്ന സ്ഥലത്താണ് ഇരുവരും ജോലി ചെയ്യുന്നത്. അന്ന് സംഭവിച്ച കാര്യങ്ങള്‍ സബിത വിശദീകരിക്കുന്ന വിഡിയോയും ഇസ്രയേല്‍ എംബസി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group