ഇന്ന് ലോക വായന ദിനം

വായനയുടെ പ്രസക്തിയെ ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് വായനാദിനം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ജന്മദിനമാണ് വായന ദിനമായി നാം ആചരിക്കുന്നത്.

ഏതൊരു ഭാഷയുടേയും നിലനിൽപ്പ് അവയിൽ ഉല്പാദിപ്പിക്കപ്പെടുന്നതും വായിക്കുന്നതുമായ പുസ്തകങ്ങളുമായി ഇഴചേർന്നു കിടക്കുന്നു. ലോകത്താകെ 573 ഭാഷകളാണ് ഇതുവരെ വംശമറ്റുപോയിട്ടുള്ളത്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരം പരന്ന വായനയെ പിന്നോട്ടടിപ്പിച്ചെങ്കിലും അതേ സാങ്കേതിക വിദ്യകൾ തന്നെ വായനയെ പുഷ്ടിപ്പെടുത്തുന്നുമുണ്ട്. വായന മരിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് ഇത്തവണത്തേയും വായനാ ദിനം എത്തുന്നത്.
ദൃശ്യമാധ്യമങ്ങളുടെ അധിനിവേശം വിരൽത്തുമ്പിൽ ചലന ചിത്രങ്ങളാകുമ്പോൾ, അക്ഷരങ്ങളുടെ ലോകത്തേക്ക് ശ്രദ്ധ ചലിപ്പിക്കാൻ പുതു തലമുറക്ക് താത്പര്യം കുറഞ്ഞു വരുന്നുണ്ട് എന്നത് കാണാതെ പോകരുത്.

ഇ – പുസ്തകങ്ങളും ഓഡിയോ ബുക്കുമൊക്കെ അവിടേയും പ്രതീക്ഷ നൽകുന്നതാണ്. കൊവിഡ്കാലത്ത് വീടുകളിൽ ഏകാന്തതയിൽ തളച്ചിടപ്പെട്ട ലോക ജനതക്ക് വായനയുടെ വിശാലാകാശമാണ് ആശ്വാസമായത്. 23 ശതമാനത്തോളം കൂടുതൽ ആളുകൾ ഇക്കാലത്തു വായനയിൽ അഭയം പ്രാപിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

യുനെസ്കോയുടെ കണക്കനുസരിച് ഒരു രാജ്യത്തെ ജീവിത നിലവാരം അളക്കാനുള്ള സൂചികകളിലൊന്ന് അവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണമാണ്.
കേരളത്തിന്റെ മുക്കിലും മൂലയിലും ബുദ്ധിമുട്ടുകൾ അവഗണിച്ച എത്തിച്ചേർന്ന് ഗ്രന്ഥശാലകൾക്ക് രൂപം നൽകിയ പി എൻ പണിക്കർക്കുള്ള സ്നേഹാദരം കൂടിയാണ് ഈ ദിനം. നാലായിരത്തിലധികം ഗ്രന്ധശാലകൾക്കാണ് പി എൻ പണിക്കർ രൂപം നൽകിയത്.

കേരളത്തെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കാൻ നിതാന്ത പരിശ്രമത്തിൽ ഏർപ്പെട്ട പി എൻ പണിക്കർ മെച്ചപ്പെട്ട ഒരു വായന സംസ്കാരം മലയാളികൾക്കിടയിൽ കെട്ടിപ്പടുക്കാൻ വലിയ സംഭാവനയാണ് നൽകിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group