സമാധാനത്തിനുള്ള മാർഗം ചർച്ചകളാണ് : ഫ്രാൻസിസ് മാർപാപ്പാ

സംവാദം, നീതി, സഹാനുഭൂതി എന്നിവയാണ് സമാധാന നിർമ്മിതിക്കുള്ള മാർഗങ്ങളെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

യഹൂദറബ്ബിമാരുടെ യൂറോപ്യൻ കോൺഗ്രസ് പ്രതിനിധികളെ വത്തിക്കാനിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലോകത്ത് യഹൂദ വിരുദ്ധപ്രകടനങ്ങൾ വർധിക്കുന്നതിൽ മാർപാപ്പ ഉത്കണ്ഠ പ്രകടിപ്പിച്ചു.

അത്തരം സംഭവങ്ങളെ അപലപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. യഹൂദരും ക്രൈസ്തവരും തമ്മിൽ സംവദിക്കേണ്ടതിന്റെ ആവശ്യകതയും മാർപാപ്പ എടുത്തു പറഞ്ഞു. “ക്രൈസ്തവർ യഹൂദവേരുകൾ പങ്കിടുന്നവരാണ്. ക്രൈസ്തവർക്ക് തങ്ങളെത്തന്നെ മനസിലാക്കാൻ യഹൂദമതം ആവശ്യമാണ്. യഹൂദ-ക്രിസ്ത്യൻ സംവാദം മതപരമല്ല, കുടുംബവിഷയമാണ്” – മാർപാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group